CMDRF

‘തൃണമൂലിന് വോട്ട് ചെയ്യുന്നതിനേക്കാള്‍ നല്ലത് ബിജെപിക്ക് ചെയ്യുന്നത്’; വിവാദ പരാമര്‍ശവുമായി അധീര്‍ രഞ്ജന്‍ ചൗധരി

‘തൃണമൂലിന് വോട്ട് ചെയ്യുന്നതിനേക്കാള്‍ നല്ലത് ബിജെപിക്ക് ചെയ്യുന്നത്’; വിവാദ പരാമര്‍ശവുമായി അധീര്‍ രഞ്ജന്‍ ചൗധരി
‘തൃണമൂലിന് വോട്ട് ചെയ്യുന്നതിനേക്കാള്‍ നല്ലത് ബിജെപിക്ക് ചെയ്യുന്നത്’; വിവാദ പരാമര്‍ശവുമായി അധീര്‍ രഞ്ജന്‍ ചൗധരി

ഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ വിവാദ പരാമര്‍ശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ അധിര്‍ രഞ്ജന്‍ ചൗധരി. തൃണമൂലിന് വോട്ടുചെയ്യുന്നതിനേക്കാള്‍ നല്ലത് ബി.ജെ.പിക്ക് വോട്ടുചെയ്യുന്നതാണെന്നുള്ള അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. തൃണമൂല്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചായിരുന്നു പ്രസംഗം.

അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസംഗ വീഡിയോ തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് പേജിലൂടെ പുറത്തുവിട്ടതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലുമായി. അധീര്‍ ബംഗാളില്‍ ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്ന് തൃണമൂല്‍ ആരോപിച്ചു. ”ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ജയിക്കേണ്ടത് അനിവാര്യമാണ്. അത് സംഭവിച്ചില്ലെങ്കില്‍ മതേതരത്വം ഇല്ലാതാകും. തൃണമൂലിന് വോട്ട് ചെയ്യുന്നതിനേക്കള്‍ നല്ലത് ബിജെപിക്ക് ചെയ്യുന്നതാണ്”-ഇതായിരുന്നു അധീറിന്റെ പ്രസ്താവന.

25 വര്‍ഷമായി ബഹ്റാംപുരില്‍ നിന്നുള്ള എം.പിയാണ് അധീര്‍ രഞ്ജന്‍ ചൗധരി. ഇത്തവണയും അധീര്‍ തന്നെയാണ് ഇവിടെ നിന്ന് മത്സരിക്കുന്നത്. അധിറിനെതിരേ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനെയാണ് തൃണമൂല്‍ രംഗത്തിറക്കിയിരിക്കുന്നത്.

Top