യെമൻ: ലെബനൻ പിന്നാലെ യെമനിലും ശക്തമായ ആക്രമണം നടത്തി ഇസ്രയേൽ. ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആയിരുന്നു ആക്രമണം. ഹുദൈദ തുറമുഖത്ത് ഉഗ്ര സ്ഫോടനങ്ങൾ ഉണ്ടായി. നിരവധി യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടന്ന അതിശക്ത വ്യോമാക്രമണത്തിൽ വലിയ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്.
പ്രധാന ഹൂതി കേന്ദ്രങ്ങളിലും തുറമുഖത്തും കനത്ത ബോംബിങ് നടന്നു. ഹൂതികൾക്ക് ഇറാനിൽ നിന്ന് എത്തുന്ന ആയുധം സംഭരിച്ച കേന്ദ്രങ്ങൾ തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേലിന് എത്താൻ ആവാത്ത ഒരിടവും ഇല്ലെന്ന് ശത്രുക്കൾ മനസിലാക്കണമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ലെബനനിലും ആക്രമണം തുടരുകയാണ്. ഇന്ന് 24 പേർ കൂടി കൊല്ലപ്പെട്ടു.