CMDRF

പ്രസവത്തോടെ കുഞ്ഞ് മരിച്ചു, മൃതദേഹം മറവുചെയ്യാനായി ആൺസുഹൃത്തിനെ ഏൽപ്പിച്ചെന്ന് യുവതിയുടെ മൊഴി

പ്രസവത്തോടെ കുഞ്ഞ് മരിച്ചു, മൃതദേഹം മറവുചെയ്യാനായി ആൺസുഹൃത്തിനെ ഏൽപ്പിച്ചെന്ന് യുവതിയുടെ മൊഴി
പ്രസവത്തോടെ കുഞ്ഞ് മരിച്ചു, മൃതദേഹം മറവുചെയ്യാനായി ആൺസുഹൃത്തിനെ ഏൽപ്പിച്ചെന്ന് യുവതിയുടെ മൊഴി

ആലപ്പുഴ: തകഴി കുന്നമ്മയിൽ നവജാത ശിശുവിനെ മരണത്തിൽ പൊലീസിനു മൊഴി നൽകി യുവതി. പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നും മൃതദേഹം മറവുചെയ്യാനായി ആൺസുഹൃത്തിനെ ഏൽപ്പിച്ചെന്നുമാണ് യുവതി മൊഴി നൽകിയത്. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തകഴി വിരുപ്പാല രണ്ടു പറ പുത്തൻ പറമ്പ് തോമസ് ജോസഫ് (24), സുഹൃത്ത് തകഴി ജോസഫ് ഭവൻ അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

തോമസ് ജോസഫിന്റെ പൂച്ചക്കൽ സ്വദേശിനിയായ പെൺസുഹൃത്ത് ഈ മാസം 7നു പ്രസവിച്ച പെൺകുഞ്ഞിന്റെ മൃതദേഹമാണ് പ്രതികൾ മറവു ചെയ്തത്. പ്രതികളെ ചോദ്യം ചെയ്ത ശേഷം മൃതദേഹം പുറത്തെടുക്കും. കുട്ടിയെ കുഴിച്ചുമൂടിയെന്നു പറയുന്ന സ്ഥലത്ത് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ കൂടുതൽ ചോദ്യം ചെയ്തപ്പോൾ പ്രസവിച്ചെന്നും കുട്ടിയെ അമ്മത്തൊട്ടിലിൽ ഏൽപ്പിച്ചെന്നും പറ‍ഞ്ഞു.

ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥരെത്തി കൂടുതൽ ചോദ്യം ചെയ്തു. അപ്പോഴാണ് കുഞ്ഞിനെ കുഴിച്ചുമൂടിയ കാര്യം യുവതി വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ സുഹൃത്തായ തോമസിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കസ്റ്റഡിയിലുള്ളവരെ തകഴി കുന്നുമ്മയിലുള്ള സ്ഥലത്തെത്തിച്ച് തെളിവെടുത്തു.

കുട്ടിയെ കൊലപ്പെടുത്തിയതാണോ, പ്രസവത്തിൽ മരിച്ചതാണോയെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. രാജസ്ഥാനിൽ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് പെൺകുട്ടിയും തോമസും തമ്മിൽ പ്രണയത്തിലായത്. ഒന്നരവർഷമായി തിരുവനന്തപുരത്ത് ജോലി ചെയ്തു വരുകയായിരുന്നു. ഗർഭിണിയാണെന്ന വിവരം ഇവർ വീട്ടുകാരെ അറിയിച്ചിരുന്നില്ല.

Top