ഭോപ്പാൽ: എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത വഴിയോര കച്ചവടക്കാരൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. പഞ്ഞി മിഠായി വാഗ്‌ദാനം ചെയ്‌ത് കടക്കാരൻ പെൺകുട്ടിയെ പ്രലോഭിപ്പിച്ചതായി പരാതിയിൽ പറയുന്നു. ഇയാൾ കുട്ടിയെ തൻ്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
തുടർന്ന് ഇയാൾ പെൺകുട്ടിക്ക് 20 രൂപ നൽകി. ഇത് കണ്ട കുട്ടിയുടെ അമ്മ അന്വേഷിക്കുകയും പെൺകുട്ടി സംഭവം അറിയിക്കുകയും ചെയ്തു. പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുകയും പോക്‌സോ അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.