CMDRF

‌‌രണ്ട് പേരെ കൊല്ലാൻ പദ്ധതിയിട്ട് പതിനൊന്നുകാരൻ

വെടിവെപ്പ് നടത്തുമെന്ന് ഭീഷണി മുഴക്കിയതിന് കുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു

‌‌രണ്ട് പേരെ കൊല്ലാൻ പദ്ധതിയിട്ട് പതിനൊന്നുകാരൻ
‌‌രണ്ട് പേരെ കൊല്ലാൻ പദ്ധതിയിട്ട് പതിനൊന്നുകാരൻ

ഫ്ലോറിഡ: കൊലപാതകം നടത്താൻ പദ്ധതിയിട്ട് 11കാരൻ. കൊല്ലണ്ടവരുടെ ലിസ്റ്റും വൻ ആയുധശേഖരവുമായാണ് പതിനൊന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വ്യത്യസ്ത സ്കുളുകളിലെ ആളുകളെയാണ് കുട്ടി കൊല്ലാൻ ലക്ഷ്യമിട്ടത്.

പലതരം എയർസോഫ്റ്റ് റൈഫിൾ, പിസ്റ്റൾ, കത്തികൾ, വാളുകൾ എന്നിവയാണ് കണ്ടെടുത്തത്. സ്കൂളിൽ വെടിവെപ്പ് നടത്തുമെന്ന് കുട്ടി നിരന്തരമായി ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് കുട്ടിയുടെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തുകയായിരുന്നു.

കുട്ടിയെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തുവെന്ന് വൊളോസീയ പൊലീസ് അറിയിച്ചു. കൊല്ലേണ്ടവരുടെ പട്ടിക തയാറാക്കിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ, തമാശക്കാണ് ഇതെല്ലാം ചെയ്തതെന്ന മൊഴിയാണ് കുട്ടി നൽകിയിരിക്കുന്നത്.

Also Read: മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡോണൾഡ് ട്രംപ്

എന്നാൽ, വെടിവെപ്പ് നടത്തുമെന്ന് ഭീഷണി മുഴക്കിയതിന് കുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വിലങ്ങുവെച്ച് കൊണ്ടു പോകുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. നേരത്തെ ജോർജിയയിൽ 14കാരൻ നടത്തിയ വെടിവെപ്പിൽ രണ്ട് കുട്ടികളും അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. 14കാരനെ ഭീഷണി മുഴക്കിയതിന് ഒരു വർഷം മുമ്പ് എഫ്.ബി.ഐ ചോദ്യം ചെയ്തതാണെന്നും വ്യക്തമായിരുന്നു.

Top