CMDRF

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിച്ച് പത്ത് വോട്ട് നേടുകയാണ് ലക്ഷ്യം; ‘ഗണപതിവട്ട’ വിവാദത്തില്‍ കെ സുരേന്ദ്രനെതിരെ ആനി രാജ

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിച്ച് പത്ത് വോട്ട് നേടുകയാണ് ലക്ഷ്യം; ‘ഗണപതിവട്ട’ വിവാദത്തില്‍ കെ സുരേന്ദ്രനെതിരെ ആനി രാജ
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിച്ച് പത്ത് വോട്ട് നേടുകയാണ് ലക്ഷ്യം; ‘ഗണപതിവട്ട’ വിവാദത്തില്‍ കെ സുരേന്ദ്രനെതിരെ ആനി രാജ

വയനാട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഗണപതിവട്ടം പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ആനി രാജ. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിച്ച് പത്ത് വോട്ട് നേടുക എന്നതാണ് ലക്ഷ്യം എന്ന് ആനി രാജ പറഞ്ഞു. അവസാന ശ്രമം നിലയിലാണ് വടക്കേ ഇന്ത്യയിലെ വിദ്വേഷ പ്രയോഗം ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്നും ആനി രാജ പ്രതികരിച്ചു.

ജനകീയ വിഷയങ്ങളില്‍ ഒന്നും തന്നെ സുരേന്ദ്രന് പ്രതികരണമില്ല. പ്രസ്താവനയുടെ ലക്ഷ്യം ജനശ്രദ്ധ നേടുക എന്നതാണ്. ജനങ്ങളെ വിഭജിച്ച് വോട്ട് നേടാനാണ് ശ്രമം. കേരളത്തില്‍ കെ സുരേന്ദ്രന്റെ വിത്ത് മുളക്കില്ല. എല്ലാ വിഭാഗവും ഇടകലര്‍ന്ന് ജീവിക്കുന്ന മണ്ണ് ആണിത്. സാഹോദര്യം നിലനില്‍ക്കുന്ന മണ്ഡലമാണിത്. അവിടേക്കാണ് വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നത്. വയനാട്ടിലെ ജനങ്ങള്‍ അത് അനുവദിക്കില്ല. ജനങ്ങളുടെ മുന്നില്‍ പ്രചരണം നടത്താന്‍ ബിജെപിക്ക് വിഷയങ്ങളില്ല. അതിനാലാണ് ഇത്തരം പ്രയോഗങ്ങളുമായി വരുന്നതെന്നും ആനി രാജ പറഞ്ഞു.വയനാട് മണ്ഡലത്തില്‍ ജനങ്ങള്‍ നേരിടുന്ന ഒട്ടനവധി പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണുന്നതിനു പകരം അവരുടെ മനസിലേക്ക് വര്‍ഗീയതയുടെ വിഷം കുത്തി നിറക്കാനാണ് ബിജെപി സ്ഥാനാര്‍ഥി കുടിയായ സുരേന്ദ്രന്‍ ശ്രമിക്കുന്നതെന്ന് ആനി രാജ പറഞ്ഞു.

അക്രമിയുടെ പേരില്‍ ഒരു സ്ഥലം എന്തിനാണ് അറിയപ്പെടുന്നതെന്നായിരുന്നു കെ സുരേന്ദ്രന്റെ ചോദ്യം. ടിപ്പുസുല്‍ത്താന്‍ കൊള്ളക്കാരന്‍, ക്ഷേത്രങ്ങള്‍ അക്രമിച്ച ആള്‍, ഹിന്ദുക്കളെ മതം മാറ്റിയ ആള്‍. വയനാട്ടുകാര്‍ക്കും, കേരളിയര്‍ക്കും ടിപ്പു സുല്‍ത്താനുമായി യാതൊരു ബന്ധവും ഇല്ല. എന്തിനാണ് യുഡിഎഫും എല്‍ഡിഎഫും ടിപ്പുവിന്റെ പുറകെ പോകുന്നത്? രാഹുല്‍ ഗാന്ധി യാതൊരു വികസനവും വയനാട്ടില്‍ കൊണ്ടുവന്നിട്ടില്ല. എന്നും സുരേന്ദ്രന്‍ പറഞ്ഞു.

താന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരി ഗണപതിവട്ടമാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. റിപ്ലബിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പരമാര്‍ശം. ബ്രിട്ടീഷുകാരാണ് ടിപ്പു സുല്‍ത്താന്റെ അധിനിവേശത്തിന് ശേഷം ഇവിടെ സുല്‍ത്താന്‍ ബത്തേരി ആക്കി മാറ്റിയത്. സുല്‍ത്താന്റെ ആയുധപ്പുര എന്നര്‍ത്ഥം വരുന്ന സുല്‍ത്താന്‍ ബാറ്ററി പിന്നീട് സുല്‍ത്താന്‍ ബത്തേരി ആയതാണ്.

താന്‍ എംപിയായാല്‍ ആദ്യ പരിഗണന ഈ സ്ഥലത്തിന്റെ പേര് വീണ്ടും ഗണപതിവട്ടം എന്നാക്കി മാറ്റുന്നതിനായിരിക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം തേടും. 1984ല്‍ പ്രമോദ് മഹാജന്‍ വയനാട് സന്ദര്‍ശിച്ച സമയത്ത് ഇക്കാര്യം താന്‍ സൂചിപ്പിച്ചിരുന്നതാണെന്നും കെ സുരേന്ദ്രന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

Top