CMDRF

അൻവറിൻ്റെ പരാതി ഉദ്യോഗസ്ഥ വീഴ്ചയെ പറ്റി, അന്വേഷിക്കേണ്ടത് ഭരണ തലത്തിൽ: എംവി ഗോവിന്ദൻ

സംസ്ഥാനത്ത് ഏത് തരത്തിലുള്ള പ്രശ്നം ഉയർന്നാലും മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരെ അതിനെ ഉപയോഗിക്കുന്ന രീതിയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

അൻവറിൻ്റെ പരാതി ഉദ്യോഗസ്ഥ വീഴ്ചയെ പറ്റി, അന്വേഷിക്കേണ്ടത് ഭരണ തലത്തിൽ: എംവി ഗോവിന്ദൻ
അൻവറിൻ്റെ പരാതി ഉദ്യോഗസ്ഥ വീഴ്ചയെ പറ്റി, അന്വേഷിക്കേണ്ടത് ഭരണ തലത്തിൽ: എംവി ഗോവിന്ദൻ

തിരുവനന്തപുരം: നിലവിൽ നിലമ്പൂർ എംഎൽഎ പിവി അൻവർ നൽകിയ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ചുള്ളതാണെന്നും അതിന്റെ അന്വേഷണം നടക്കേണ്ടത് ഭരണ തലത്തിലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാന സർക്കാരിനും പാർട്ടിക്കും നൽകിയ പരാതി പരിശോധിച്ചു.

പരാതി ഉന്നയിച്ച പ്രകാരം നിലവിൽ സുജിത് ദാസിനെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെന്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഭരണ തലത്തിൽ പരിശോധന നടത്താനായി സംസ്ഥാന സർക്കാർ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഡിജിപി നേതൃത്വം നൽകുന്നതാണ് അന്വേഷണ സമിതി. ഈ റിപ്പോർട്ട് വന്നാലുടൻ തെറ്റായ സമീപനം ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടായെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറ‌ഞ്ഞു.

Also Read: എംഎൽഎ സ്ഥാനം രാജിവെക്കാൻ അനുവദിക്കണം: എ കെ ശശീന്ദ്രൻ

മാധ്യമങ്ങൾ പ്രതിപക്ഷത്തോടൊപ്പം

MV GOVINDAN- CPM STATE SECRATARY

രാഷ്ട്രീയ നിലപാടാണ് പ്രതിപക്ഷം ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. അതിന് മാധ്യമങ്ങൾ പിന്തുണ നൽകുന്നു. സംസ്ഥാനത്ത് ഏത് തരത്തിലുള്ള പ്രശ്നം ഉയർന്നാലും മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരെ അതിനെ ഉപയോഗിക്കുന്ന രീതിയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ നടന്ന യൂത്ത് കോൺഗ്രസ് സമരം, ഇന്ന് കോൺഗ്രസ് സമരവും നടത്തി. കെ സുധാകരൻ ഉന്നയിച്ച ഭീഷണി ഡിവൈഎഫ്ഐ നേതാവാണ് നടത്തിയതെങ്കിൽ തീർച്ചയായും അത് വലിയ തോതിൽ ചർച്ച ചെയ്യുന്ന മാധ്യമങ്ങൾ ഇന്നും സുധാകരൻ പറഞ്ഞത് വാർത്തയാക്കിയില്ല. അൻവറിൻ്റെ പരാതി ഇപ്പോൾ ചർച്ച ചെയ്യുന്ന മാധ്യമങ്ങൾ, നേരത്തെ അൻവറിനെ കുറിച്ച് പറഞ്ഞത് എന്താണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരാതി പരിശോധിച്ച് അതിന് ശേഷം നടപടി സ്വീകരിക്കുന്ന സിപിഎം രീതി കോൺഗ്രസിലില്ല. എന്ത് ചർച്ചയുടെ അടിസ്ഥാനത്തിലാണ് സിമി റോസ്ബെല്ലിനെ കോൺഗ്രസ് പുറത്താക്കിയത് ? അത് മാധ്യമങ്ങൾ ഇതുവരെ ചർച്ചയാക്കിയില്ല. സ്ത്രീകൾക്കെതിരെ ഈ നിലപാട് സ്വീകരിക്കുന്നവരാണ് ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പേരിൽ തെരുവിലിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ല; പൊട്ടി കരഞ്ഞ് ബിജെപി മുൻ എംഎൽഎ

ഹേമ കമ്മിറ്റി റിപ്പോർട്ടിന് കേരളത്തിന് രാജ്യത്തിൻ്റെ പല ഭാഗത്തും അംഗീകാരം ലഭിക്കുന്നുവെന്ന് എംവി ഗോവിന്ദൻ. രാജ്യത്തെ പല സംസ്ഥാനങ്ങളിലും നിലവിലിപ്പോൾ സമാന ആവശ്യം ഉയർന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ നിലവിൽ 12 ഓളം കേസുകൾ വന്നു.അതേസമയം ഹൈക്കോടതിയിൽ വനിതാ പ്രാതിനിധ്യത്തോടെ പുതിയ ബെഞ്ച് ഉണ്ടാക്കിയതിനെ സിപിഎം സ്വാഗതം ചെയ്യുന്നുവെന്നും എംവി ഗോവിന്ദ‍ൻ വ്യക്തമാക്കി.

Top