ആരാധകരെ അക്ഷമരാക്കിയ ഇരട്ട ഗോളുകളുടെ കരുത്തിൽ ലെസ്റ്റർസിറ്റിയെ തകർത്ത് ആഴ്സണലിന്റെ മുന്നേറ്റം. 20ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയിലൂടെ ആഴ്സണലാണ് ആദ്യം ഗോൾ നേടിയത്. സാക്ക നൽകിയ റിവേഴ്സ പാസ് ജുറിയൻ ടിംബറിന്റെ ഫോർവേഡ് റണ്ണിനൊടുവിൽ പിഴവുകളില്ലാതെ നെല്ലി വലയിലെത്തിച്ചു. ആഴ്സണലിന് ഒരു ഗോളിന്റെ ലീഡ് നില സമ്മാനിച്ച നീക്കം. രണ്ടാം പകുതി അവസാനിക്കാനിരിക്കെ ആഴ്സണൽ ഗോൾനേട്ടം ലിയാൻഡ്രോ ട്രോസാർഡിലൂടെ.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ലെസ്റ്റർ ഗോൾ നേടി. 47ാം മിനിറ്റിൽ ജെയിംസ് ജസ്റ്റിനിലൂടെയായിരുന്നു ഗോൾനേട്ടം. 63ാം മിനിറ്റിൽ ജെയിംസ് ജസ്റ്റിനിലൂടെ രണ്ടാം ഗോളും നേടി ലെസ്റ്റർ സമനില പിടിച്ചു. എന്നാൽ, അങ്ങനെ സമനിലയിൽ മത്സരം വിട്ടുകൊടുക്കാൻ തയ്യാറാകാതെ ആഴ്സണൽ ഇഞ്ചുറി ടൈമിൽ ട്രോസാർഡിന്റെ ഗോളിലൂടെ ജയം ഉറപ്പിച്ചു. ഒടുവിൽ ലെസ്റ്റർസിറ്റിയുടെ സെൽഫ് ഗോളും ചേർത്ത് ആഴ്സണൽ പട്ടിക പൂർത്തിയാക്കി.