ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച ചിത്രകലാ അധ്യാപകന് 12 വർഷം കഠിന തടവ്

പലതവണ പീഡനം നടത്തിയെങ്കിലും കുട്ടി പേടികാരണം പുറത്ത് പറഞ്ഞിരുന്നില്ല

ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച ചിത്രകലാ അധ്യാപകന് 12 വർഷം കഠിന തടവ്
ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച ചിത്രകലാ അധ്യാപകന് 12 വർഷം കഠിന തടവ്

തിരുവന്തപുരം: ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച ചിത്രകലാ അധ്യാപകന് 12 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പാങ്ങപ്പാറ്റ സ്വദേശിയായ രാജേന്ദ്രനെ (65) ആണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്.

പിഴയീടാക്കുന്ന തുക കുട്ടിക്ക് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവ് അനുഭവിക്കണം എന്നും കോടതി പറഞ്ഞു. 2023 മേയ് മാസം മുതൽ ജൂൺ 25 വരെയാണ് കുട്ടിയുടെ അയൽവാസി കൂടിയായ പ്രതി ചിത്രകല പഠിപ്പിക്കാൻ കുട്ടിയുടെ വീട്ടിൽ വന്നത്. പഠിപ്പിക്കാൻ വന്നിരുന്ന കാലയളവിൽ പ്രതി പലതവണ കുട്ടിയുടെ സ്വകാര്യ ഭാഗത്ത്‌ തടവുകയും കുട്ടിയുടെ നെഞ്ചിൽ നുള്ളുകയും ചെയ്യുമായിരുന്നു.

Also Read: നെയ്യാറ്റിൻകരയിൽ വന്‍ പാന്‍മസാല വേട്ട; രണ്ട് പേർ അറസ്റ്റിൽ

പ്രതി അവസാനമായി പഠിപ്പിക്കാൻ വന്നത് ജൂൺ 25ാം- തിയതിയാണ്. അന്ന് മനുഷ്യ ശരീരം വരയ്ക്കാൻ പഠിപ്പിക്കാം എന്ന് പറഞ്ഞ് രാജേന്ദ്രൻ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊട്ട് വരച്ചു കാണിക്കുകയായിരുന്നു .പലതവണ പീഡനം നടത്തിയെങ്കിലും കുട്ടി പേടികാരണം പുറത്ത് പറയാതിരിക്കുകയായിരുന്നു. ഒടുവിൽ സഹികെട്ടാണ് പീഡന വിവരം കുട്ടി അമ്മയോട് വെളിപ്പെടുത്തിയത്. തുടർന്ന് വീട്ടുകാർ ശ്രീകാര്യം പോലീസിൽ പരാതി നൽകുകയായിരുന്നു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. കേസിൽ 13 സാക്ഷികളെയാണ് വിസ്തരിച്ചത്. 18 രേഖകളും ഹാജരാക്കി. ശ്രീകാര്യം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി.കെ. ശശികുമാർ, ആശ ചന്ദ്രൻ എന്നിവരാണ് കേസ് അന്വേക്ഷിച്ചത്.

Top