CMDRF

‘2041 ഓടെ അസം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറും’: ഹിമന്ത ബിശ്വ ശര്‍മ

‘2041 ഓടെ അസം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറും’: ഹിമന്ത ബിശ്വ ശര്‍മ
‘2041 ഓടെ അസം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറും’: ഹിമന്ത ബിശ്വ ശര്‍മ

ഗുവാഹത്തി: 2041 ഓടെ അസം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ അവകാശവാദം. എല്ലാ പത്ത് വര്‍ഷം കൂടുമ്പോഴും മുസ്ലിം ജനസംഖ്യയില്‍ 30 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവില്‍ അസം ജനസംഖ്യയുടെ 40 ശതമാനമാണ് മുസ്ലിം വിഭാഗമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘അസമില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നുവെന്നാണ് കണക്ക്. ഹിന്ദു വിഭാഗത്തേക്കാള്‍ കുടുതലാണ് മുസ്ലിം ജനസംഖ്യാ വളര്‍ച്ച. 2041 ഓടെ അസം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാകും’, മുഖ്യമന്ത്രി പറഞ്ഞു. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും ഹിന്ദു വിഭാഗത്തിന്റെ ജനസംഖ്യയിലെ വളര്‍ച്ച 16 ശതമാനം ആണെന്നും ഹിമന്ദ ബിശ്വ ശര്‍മ്മ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

സംസ്ഥാനത്തെ ജനസംഖ്യാനുപാതത്തില്‍ മാറ്റമുണ്ടാകുന്നത് ഗുരുതരമായ വിഷയമാണെന്ന് കഴിഞ്ഞദിവസം അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ജനസംഖ്യാനുപാതത്തിലെ മാറ്റം തനിക്ക് വലിയ പ്രശ്നമാണ്. അസമിലെ മുസ്ലിം ജനസംഖ്യ ഇന്ന് 40 ശതമാനത്തിലെത്തി. 1951ല്‍ ഇത് 12 ശതമാനമായിരുന്നു. പല ജില്ലകളും നഷ്ടമായി, ഇത് തനിക്ക് രാഷ്ട്രീയ പ്രശ്നം അല്ല, മറിച്ച് നിലനില്‍പ്പിന്റെ പ്രശ്നം ആണെന്നുമായിരുന്നു ബിശ്വ ശര്‍മ്മ പറയുകയുണ്ടായി.

Top