CMDRF

അതിക്രൂരം! യഹിയ സിൻവാറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മൃതദേഹത്തിൽ നിന്നും ശേഖരിച്ച ഒരു വിരലിൽ നിന്നാണ് സിൻവാറിന്റെ ഡിഎൻഎ പരിശോധന പൂർത്തിയാക്കിയത്.

അതിക്രൂരം! യഹിയ സിൻവാറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
അതിക്രൂരം! യഹിയ സിൻവാറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ജറുസലേം: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹമാസ് തലവന്‍ ആയിരുന്ന യഹിയ സിൻവാറിന്റെ മരണകാരണം തലയിലേറ്റ വെടിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഹിസ്ബുള്ള നേതാവിന്റെ പോസ്റ്റ്‌മോർട്ടത്തിൽ പങ്കാളിയായ ഇസ്രയേൽ നാഷണൽ സെന്റർ ഓഫ് ഫൊറൻസിക് മെഡിസിനിലെ വിദഗ്ധനായ ഡോ. ചെൻ കുഗേൽ ഒരു അന്താരാഷ്ട്ര മാധ്യമത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ടാങ്കിൽ നിന്നുള്ള ഷെല്ലിൽ നിന്നോ, അല്ലെങ്കിൽ ചെറുമിസൈലിൽ നിന്നോ ഉള്ള ചീളുകൾ തറച്ചു പരുക്കേറ്റ നിലയിലായിരുന്നു യഹിയയുടെ മൃതദേഹമെന്ന് ചെൻ കുഗേൽ പറയുന്നു. അദ്ദേഹത്തിന്റെ കൈ തകർന്ന നിലയിലായിരുന്നു. രക്തസ്രാവം തടയാനുള്ള ശ്രമങ്ങൾക്കിടെയിലായിരുന്നു തലയ്ക്ക് വെടിയേറ്റത്. അതേസമയം തന്നെ മിസൈൽ ആക്രമണത്തിൽ വലതു കൈത്തണ്ടയിൽ പരുക്കേറ്റിരുന്നു. ഇടതു കാലിൽ കെട്ടിടത്തിലുണ്ടായിരുന്ന ഒരു അലങ്കാരവസ്തു വീണിരുന്നു. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഷെൽ ആക്രമണത്തിലെ ചീളുകൾ തറച്ച നിലയിലും ആയിരുന്നു. ഇത്രയൊക്കെ പരുക്കുകൾ ഉണ്ടായിരുന്നെങ്കിലും മരണകാരണമായത് തലയിലേറ്റ വെടിയെന്നാണ് ചെൻ കുഗേൽ വ്യക്തമാക്കിയത്.

Also Read: അറബിക്കടലിൽ ഡ്രോണുകൾ ഉപയോഗിച്ച് കപ്പലിനെ ആക്രമിച്ചെന്ന വെളിപ്പെടുത്തലുമായി ഹൂതികൾ

തിരിച്ചറിഞ്ഞത് വിരലിൽ നിന്നും ശേഖരിച്ച ഡിഎൻഎ സാംപിളിൽ നിന്നും

മരണം സംഭവിച്ചത് ബുധനാഴ്ച ഉച്ചകഴിഞ്ഞാവാം. മൃതദേഹത്തിൽ നിന്നും ശേഖരിച്ച ഒരു വിരലിൽ നിന്നാണ് സിൻവാറിന്റെ ഡിഎൻഎ പരിശോധന പൂർത്തിയാക്കിയത്. നേരത്തെ സിൻവാർ തടവുകാരനായി കഴിയുന്ന സമയത്ത് ശേഖരിച്ച ഡിഎൻഎ സാംപിളുമായി താരതമ്യം ചെയ്താണ് കൊല്ലപ്പെട്ടത് സിൻവർ തന്നെയാണെന്ന് ഉറപ്പിച്ചതെന്നും ചെൻ കുഗേൽ പറഞ്ഞു.

Also Read: നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോൺ ആക്രമണം

ഹമാസ് തലവനായ യഹിയ സിൻവാർ റാഫയിൽ നടന്ന ഇസ്രയേൽ വെടിവയ്പ്പിലാണ് കൊല്ലപ്പെട്ടത്. സിൻവറിന്റെ വധം ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ലെങ്കിലും, അവസാനത്തിന്റെ തുടക്കമാണെന്നും ഹമാസിനെ തകർക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭീഷണിപ്പെടുത്തിയിരുന്നു.

Top