CMDRF

സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുള്ള ആക്രമണം; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുള്ള ആക്രമണം; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുള്ള ആക്രമണം; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

ഡല്‍ഹി: നടന്‍ സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെച്ച കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. കേസിലെ പ്രതിയായ അനുജ് താപ്പനാണ് പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ശ്രമം നടത്തിയത്. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. ഇയാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെച്ചവര്‍ക്ക് ആയുധം നല്‍കിയെന്ന കുറ്റമാണ് പൊലീസ് താപ്പനെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രില്‍25നാണ് ഇയാള്‍ പൊലീസ് പിടിയിലാവുന്നത്. ഇയാള്‍ക്കൊപ്പം സുഭാഷ് ചാന്ദര്‍ എന്നയാളും പൊലീസ് പിടിയിലായിരുന്നു. പഞ്ചാബില്‍ വെച്ചാണ് ഇരുവരേയും പൊലീസ് പിടികൂടിയത്.

ഏപ്രില്‍ 14 പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബൈക്കിലെത്തിയ രണ്ട് പേര്‍ സല്‍മാന്റെ ഗ്യാലക്‌സി അപ്പാര്‍ട്ട്മന്റെിന് മുന്നല്‍ വെടിയുതിര്‍ത്തത്. അജ്ഞാതര്‍ മൂന്ന് തവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ വെടിവെപ്പ് നടത്തിയ ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ സ്വദേശികളായ വിക്കി ഗുപ്ത(24), സാഗര്‍കുമാര്‍ പാലക്(21) എന്നിവരെ പിടികൂടിയിരുന്നു.

അതേസമയം വെടിവെപ്പിന്റെ ഉത്തരവാദിത്തം അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി ഏറ്റെടുത്തിരുന്നു. ഇത് തമാശയല്ലെന്നും തങ്ങളെ നിസ്സാരമായി കരുതരുതെന്നും അന്‍മോല്‍ ബിഷ്ണോയി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇത് അവസാനതാക്കീതാണ്. ഇനി സല്‍മാന്റെ വീട്ടിലാണ് വെടിവെപ്പ് നടക്കുകയെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

Top