ബ്രിഡ്ജ്ടൗണ്‍/ഡള്ളാസ്: ഗ്രുപ്പ് ബിയിലെ മത്സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഓസിസിന് ആദ്യ ദയം. താരതമ്യേന ദുർബലരായ ഒമാനെതിരേ തകര്‍ച്ചയോടെയായിരുന്നു ഓസ്‌ട്രേലിയയുടെ തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസിസ് ഒരു ഘട്ടത്തില്‍ 50 റണ്‍സിന് മൂന്ന് എന്ന നിലയിലായിരുന്നു. 36 പന്തില്‍ 67 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസിന്റെ ഇന്നിങ്‌സാണ് ഓസിസിനെ 20 ഓവറില്‍ 167ന് 5 എന്ന നിലയിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്റെ ഇന്നിങ്‌സ് 20 ഓവറില്‍ 125 റണ്‍സിന് അവസാനിച്ചു. ബോളുകൊണ്ടും മികച്ചുനിന്ന മാര്‍ക്കസ് സ്റ്റോയിനിസ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ഒമാനുവേണ്ടി ഇന്ത്യൻ വംശജനായ അയാന്‍ഖാന്‍ 30 പന്തില്‍ 36 റണ്‍സുകള്‍ നേടി തോല്‍വി ഭാരം കുറച്ചു. മാര്‍ക്കസ് സ്റ്റോയിനിസ് മാന്‍ ഓഫ് ദി മാച്ച് ആയി.