കെജ്രിവാളിന് തിരിച്ചടി; ജാമ്യം തടഞ്ഞ് ഡൽഹി ഹൈക്കോടതി

കെജ്രിവാളിന് തിരിച്ചടി; ജാമ്യം തടഞ്ഞ് ഡൽഹി ഹൈക്കോടതി

ഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം ഡൽഹി ഹൈക്കോടതി തടഞ്ഞു. കെജ്രിവാളിന് ജാമ്യം നൽകിയ റൗസ് അവന്യൂ കോടതി ഉത്തരവ് ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നൽകിയ അപേക്ഷയിലാണ് ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വിചാരണ കോടതി കേസ് സംബന്ധിച്ച് കാര്യങ്ങൾ മനസിയിരുത്തിയിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്ന് ഹൈക്കോടതി വിമർശിച്ചു.

മെയ് 21നാണ് റോസ് അവന്യു കോടതി കെജ്രിവാളിന് ജാമ്യം നൽകിയത്. ഇതിനെതിരെ ഇഡി നൽകിയ ഹരജിയെ തുടർന്ന് കേസ് പരി​ഗണിക്കുന്നത് വരെ ഹൈക്കോടതി താത്കാലികമായി ജാമ്യ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. തുടർ‌ന്ന് നടന്ന വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഇന്ന് ജാമ്യം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

മദ്യനയ അഴിമതിക്കേസിൽ കെജ്രിവാളിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് കാട്ടിയാണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. പിന്നാലെയാണ് ജാമ്യം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ജാമ്യം താൽക്കാലികമായി സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതിയുടെ നടപടിക്കെതിരെ കെജ്രിവാൾ നൽകിയ ഹരജി സുപ്രിം കോടതി നാളെ പരിഗണിക്കും . ഹൈക്കോടതി അന്തിമ ഉത്തരവിട്ടതിനുശേഷം കേസ് പരിഗണിക്കാമെന്നാണ് സുപ്രിം കോടതി വ്യക്തമാക്കിയിരുന്നത്.

Top