CMDRF

വായ്‌പ്പാ തട്ടിപ്പ് നടത്തുന്നവരുടെ പട്ടിക തയ്യാറാക്കി ബാങ്കുകൾ

വായ്‌പ്പാ തട്ടിപ്പുകളിലൂടെ ബാങ്കുകളുടെ പണം നഷ്ടപ്പെടാതിരിക്കാനുള്ള മുൻകരുതലിൻറെ ഭാഗമായാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്

വായ്‌പ്പാ തട്ടിപ്പ് നടത്തുന്നവരുടെ പട്ടിക തയ്യാറാക്കി ബാങ്കുകൾ
വായ്‌പ്പാ തട്ടിപ്പ് നടത്തുന്നവരുടെ പട്ടിക തയ്യാറാക്കി ബാങ്കുകൾ

ബാങ്കുകളിൽ നിന്ന് തട്ടിപ്പുകളിലൂടെ വായ്പ നേടുന്ന സ്ഥാപനങ്ങളും വ്യക്തികളും അടക്കം മൂവായിരത്തോളം പേരുടെ പട്ടിക തയ്യാറാക്കി ബാങ്കുകൾ. തട്ടിപ്പുകളിലൂടെ വായ്പ നേടുന്നതിന് സഹായിക്കുന്ന അഭിഭാഷകർ, ബിൽഡർമാർ,സ്വർണത്തിൻറെ മാറ്റ് അളക്കുന്നവർ എന്നിവരുടെ പേരുവിവരങ്ങളും പട്ടികയിലുണ്ട്. ഇത് എല്ലാ ബാങ്കുകളുമായി പങ്കുവയ്ക്കുകയും, പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്യും. വായ്പാതട്ടിപ്പുകളിലൂടെ ബാങ്കുകളുടെ പണം നഷ്ടപ്പെടാതിരിക്കാനുള്ള മുൻകരുതലിൻറെ ഭാഗമായാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത് .

ബാങ്കിംഗ് ആൻറ് ഫിനാൻഷ്യൽ ഫ്രോഡ്സ് ഉപദേശക സമിതി കഴിഞ്ഞ് മാസം നടത്തിയ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നു. ബാങ്ക് ജീവനക്കാർ വായ്പ അനുവദിക്കുന്നതിന് മുന്നോടിയായി തട്ടിപ്പുകാരുടെ പട്ടിക പരിശോധിക്കുന്നില്ലെന്ന ആരോപണം യോഗത്തിൽ ഉയർന്നു. ഇത് തട്ടിപ്പുകാർക്ക് സഹായകരമാകുമെന്നും പട്ടിക പരിശോധിച്ച ശേഷം മാത്രം വായ്പ അനുവദിക്കുന്നതിന് ബാങ്കുകൾ നിർദേശം നൽകണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

തട്ടിപ്പ് നടത്തുന്ന വ്യക്തികളെ തിരിച്ചറിഞ്ഞ് ഏതെങ്കിലും ബാങ്കുകൾ വായ്പ നിരസിച്ചാലും ഇതേ വ്യക്തികൾ മറ്റ് ബാങ്കുകളെ സമീപിച്ച് വായ്പ നേടിയെടുക്കുന്നുണ്ട്. ഇത്തരം വ്യക്തികളുടെ സമഗ്രമായ പട്ടിക തയാറാക്കി പരസ്പരം പങ്കുവയ്ക്കുന്നതിലൂടെ തട്ടിപ്പ് തടയാനാകുമെന്നാണ് പ്രതീക്ഷ. പൊതുമേഖലാ ബാങ്കുകൾ, പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ, പൊതുമേഖലയിലെ സാമ്പത്തിക സേവന സ്ഥാപനങ്ങൾ എന്നിവയോട് 3 കോടി രൂപയ്ക്ക് മേൽ വരുന്ന തട്ടിപ്പുകേസുകൾ ബാങ്കിംഗ് ആൻറ് ഫിനാൻഷ്യൽ ഫ്രോഡ്സ് ഉപദേശക സമിതിയെ അറിയിക്കുന്നതിന് കേന്ദ്ര വിജിലൻസ് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.

Also read: ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകള്‍ കുറയ്ക്കാൻ സാധ്യത

5 വർഷത്തിനിടെ നാലിരട്ടിയായി ബാങ്കിംഗ് തട്ടിപ്പുകളുടെ എണ്ണം;

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബാങ്കിംഗ് തട്ടിപ്പുകളുടെ എണ്ണം നാലിരട്ടിയായി വർധിച്ച് 36,075 എണ്ണമായിരുന്നു. തട്ടിയെടുത്ത തുക 2020 സാമ്പത്തിക വർഷത്തിൽ 24,000 കോടി രൂപയായി കുറഞ്ഞു. ആർബിഐയുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, സ്വകാര്യമേഖലാ ബാങ്കുകളിലാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവും കൂടുതൽ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തതെങ്കിൽ, മൊത്തം തട്ടിപ്പ് തുകയുടെ അടിസ്ഥാനത്തിൽ പൊതുമേഖലാ ബാങ്കുകളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ഭൂരിഭാഗം തട്ടിപ്പ് കേസുകളും കാർഡ്, ഇന്റർനെറ്റ് ഇടപാടുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ പേയ്‌മെന്റുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

Top