CMDRF

ആ വസ്ത്രം ധരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അവസരം നഷ്ടമായി: ബീന ആന്റണി

ആ വസ്ത്രം ധരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അവസരം നഷ്ടമായി: ബീന ആന്റണി
ആ വസ്ത്രം ധരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അവസരം നഷ്ടമായി: ബീന ആന്റണി

സിനിമാ സെറ്റുകളിൽ നടിയ്ക്ക് അർഹിക്കുന്ന ബഹുമാനം ലഭിക്കുന്നതായും എന്നാൽ പ്രതികരിച്ചതിന്റെ പേരിൽ അവസരം നഷ്ടമായിട്ടുണ്ടെന്നും തുറന്ന് പറഞ്ഞ് ബീന ആന്റണി.

‘തലേ ദിവസം ഫോൺ വന്നു. ടവൽ ഉടുത്ത് അഭിനയിക്കണം എന്ന് പറഞ്ഞു. ആ വസ്ത്രം ധരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അങ്ങനെയാണെങ്കിൽ അഭിനയിക്കില്ലെന്നും പറഞ്ഞു. അപ്പോൾ തന്നെ പേടിയായി. സിനിമയിലേക്ക് വന്നിട്ടല്ലേ ഉള്ളൂ. പിറ്റേ ദിവസം ലൊക്കേഷനിൽ ചെന്ന് മേക്ക് അപ്പ് കോസ്റ്റ്യൂം ഇട്ടു. വലിയ ഡയറക്ടറുടെ സിനിമയായിരുന്നു’ ബീന ആന്റണി പറയുന്നു.

Also read: ഡബ്ല്യുസിസിക്ക് അഭിനന്ദനം; തെലുങ്കിലും ‘ഹേമ കമ്മറ്റി’ വേണമെന്ന് നടി സാമന്ത

അവർ പറയുന്ന രീതിയിൽ ടവൽ ഉടുത്ത് ചെന്നിരുന്നേൽ ആ കഥാപാത്രം ലഭിച്ചേനെയെന്നും പീന്നീട് മറ്റൊരു സിനിമയിൽ രണ്ട് മൂന്ന് ദിവസം വെറുതെ താമസിച്ചിട്ട് അഭിനയിക്കാനാകാതെ തിരികെ പോരേണ്ടി വന്നിട്ടുണ്ടെന്നും ബീന ആന്റണി പറഞ്ഞു. ഡയലോഗ് പറഞ്ഞു നോക്കിയപ്പോൾ തെറ്റിയെന്നും കാണാൻ കൊള്ളില്ലെന്നും പറഞ്ഞ് ഡയറക്ടർ പറഞ്ഞു വിട്ടിട്ടുണ്ട്.

Also Read : ഹേമ കമ്മിറ്റി റിപ്പോർട്ട്, തമിഴിൽ വേണമെന്നത് തനിക്ക് അറിയില്ല :രജനികാന്ത്

താഴെ വന്ന് താനും അമ്മയും കരഞ്ഞു നിന്നപ്പോഴേക്കും പീറ്റർ ഞാറക്കൽ എന്ന കൺട്രോളർ രണ്ടായിരം രൂപ എടുത്ത് കയ്യിൽ തന്ന് കരയണ്ടെന്നും റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിടാമെന്നും പറഞ്ഞു. ഇതൊക്കെ തുടക്കമാണെന്നും നല്ല ആർട്ടിസ്റ്റായി വരുമെന്നും അദ്ദേഹം അന്ന് പറഞ്ഞു . പക്ഷെ എന്നെ അന്ന് സങ്കടപ്പെടുത്തിയത് സിനിമയിൽ നല്ല റോൾ ആണെന്നും സെക്കന്റ് ഹീറോയിൻ ആണെന്നും പറഞ്ഞു വലിയ ആഗ്രഹവുമായി എത്തിയിട്ട് നിരാശ സമ്മാനിച്ചതാണെന്നും ബീന ആന്റണി കൂട്ടിച്ചേർത്തു.

Top