മഹാരാഷ്ട്ര: വ്യാഴാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ പുണെയിലെ ഘോർപാഡി പേത്ത് മേഖലയിൽ അഞ്ച് വീടുകളും കടയും കത്തി നശിച്ചു. നിലവിലെ റിപ്പോർട്ട് പ്രകാരം ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ജോഷി വാഡയിൽ പുലർച്ചെ 3:47നാണ് തീപിടുത്തമുണ്ടായത്. അഗ്നിക്കിരയായത് മുകളിൽ തകര ഷെഡ് കൊണ്ടു നിർമിച്ച രണ്ടു നിലയുള്ള ഫ്ലാറ്റ് സമുച്ചയമാണ്.
തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചയുടൻ അഗ്നിശമന സേനയുടെ അഞ്ച് ഫയർ എൻജിനുകളും സംഭവസ്ഥലത്തേക്ക് കുതിച്ചു. അഗ്‌നിശമന സേനാംഗങ്ങൾ അതിവേഗം രക്ഷാപ്രവർത്തനം നടത്തിയാണ് നാല് വശത്തുനിന്നും വെള്ളം തളിച്ച് തീ അണച്ചത്.
Also Read: അസം കുടിയേറ്റം അംഗീകരിച്ച് സുപ്രീംകോടതി
അതേസമയം വീടുകളിൽ നിന്ന് ഗ്യാസ് സിലിണ്ടറുകൾ നീക്കം ചെയ്തതു കാരണം ഒഴിവായത് വലിയ ദുരന്തം ആണ്. അതേസമയം, തീപിടിത്തത്തിന്റെ യഥാർഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പുണെ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചത് പ്രകാരം ഇത്തരത്തിൽ ഒരു തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് ആണ്.