CMDRF

ട്രംപിനെ പരിഹസിച്ചും കമലയെയും ബൈഡനെയും പുകഴ്ത്തിയും ബില്‍ ക്ലിന്റന്‍

ട്രംപിനെ പരിഹസിച്ചും കമലയെയും ബൈഡനെയും പുകഴ്ത്തിയും ബില്‍ ക്ലിന്റന്‍
ട്രംപിനെ പരിഹസിച്ചും കമലയെയും ബൈഡനെയും പുകഴ്ത്തിയും ബില്‍ ക്ലിന്റന്‍

ന്യൂയോര്‍ക്ക്: റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ കടന്നാക്രമിച്ചും കമലാ ഹാരിസിനെയും ജോ ബൈഡനെയും പുകഴ്ത്തിയും കൈയ്യടി നേടി മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍. ട്രംപിനെ പ്രായം പറഞ്ഞ് രൂക്ഷമായി ആക്രമിച്ച ക്ലിന്റന്‍, ബൈഡന്റെ അനുകമ്പ, സ്‌നേഹം, ത്യാഗം, സേവനം എന്നിവയുടെ പേരില്‍ അദ്ദേഹത്തെ പ്രകീര്‍ത്തിച്ചു. ഡെമോക്രാറ്റ് നാഷണല്‍ കണ്‍വെന്‍ഷനില്‍ ആണ് ക്ലിന്റന്റെ കടന്നാക്രമണം.

1972 മുതല്‍ എല്ലാ ഡെമോക്രാറ്റിക് നാഷണല്‍ കോണ്‍ഫറന്‍സുകളിലും പങ്കെടുത്തെങ്കിലും ഇനി എത്രയെണ്ണത്തില്‍ പങ്കെടുക്കാനാകുമെന്ന് ഉറപ്പില്ല. നമ്മെ നയിക്കാന്‍ നമുക്ക് കമലാ ഹാരിസിനെ വേണം.അനിശ്ചിതത്വം നിലനിര്‍ത്താന്‍ പാകത്തിലുള്ളതാണ് ട്രംപിന്റെ ക്യാംപയിന്‍. ശക്തമായ മത്സരമാണ് നമുക്ക് മുന്നിലുള്ളത്. എന്നാല്‍ വ്യത്യസ്ത നിലപാടുള്ളവരെ ബഹുമാനിക്കണമെന്നും ക്ലിന്റന്‍ പറഞ്ഞു. അതേസമയം താനിപ്പോഴും ട്രംപിനേക്കാള്‍ ചെറുപ്പമാണെന്നായിരുന്നു പ്രായത്തിന്റെ പേരില്‍ ക്ലിന്റന്റെ പരിഹാസം.

കമലാ ഹാരിസിന്റെ മക്‌ഡൊണാള്‍ഡ് ജീവിത കാലത്തെയും ക്ലിന്റന്‍ പരാമര്‍ശിച്ചു. കമല വൈറ്റ് ഹൗസിലെത്തിയപ്പോള്‍ താന്‍ സന്തോഷിച്ചു. ഏറ്റവും കൂടുതല്‍ കാലം മക്‌ഡൊണാള്‍ഡ്‌സില്‍ ജോലി ചെയ്ത പ്രസിഡന്റെന്ന തന്റെ റെക്കോര്‍ഡ് കമല മറികടന്നുവെന്നും ക്ലിന്റണ്‍ പറഞ്ഞു.

നിങ്ങള്‍ക്ക് അടുത്ത നാല് വര്‍ഷം ആള്‍ക്കൂട്ടത്തിന്റെ വലിപ്പത്തെ കുറിച്ച് സംസാരിച്ച് സമയം ചെലവഴിക്കണോ അതോ അടുത്ത നാല് വര്‍ഷം സാമ്പത്തിക വളര്‍ച്ച കൈവരിക്കണോ? എന്ന ചോദ്യം കൂടി ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ച് ക്ലിന്റന്‍ ചോദിച്ചു. തന്റെ പ്രചാരണ റാലിയിലെ ആള്‍ക്കൂട്ടത്തെ കുറിച്ച് നിരന്തരമായി ട്രംപ് അവകാശവാദമുന്നയിക്കുന്ന പശ്ചാത്തലത്തിയാരുന്നു ക്ലിന്റന്റെ പ്രതികരണം.

സംഭവിക്കാന്‍ പാടില്ലാത്ത ഒരു തിരഞ്ഞെടുപ്പ് പരാജയത്തിന് ഒരിക്കല്‍ ഡെമോക്രാറ്റുകള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് ട്രംപിന്റെ 2017 ലെ വിജയത്തെ ഉന്നംവച്ച് ക്ലിന്റന്‍ പറഞ്ഞു. എതിരാളികളെ ഒരിക്കലും കുറച്ച് കാണരുതെന്ന് അദ്ദേഹം ഡെമോക്രാറ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അവര്‍ നമ്മുടെ ശ്രദ്ധ തിരിക്കാന്‍ മിടുക്കരാണെന്നാണ് ക്ലിന്റന്റെ മുന്നറിയിപ്പ്.

Top