ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ലഭിച്ച ബോംബ് ഭീഷണി വ്യാജം; ആഭ്യന്തര മന്ത്രാലയം

ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ലഭിച്ച ബോംബ് ഭീഷണി വ്യാജം; ആഭ്യന്തര മന്ത്രാലയം

ഡല്‍ഹി: നോയിഡ്, ഡല്‍ഹി മേഖലയിലെ 50ല്‍ അധികം സ്‌കൂളുകളില്‍ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശമയച്ചത് റഷ്യയില്‍ നിന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. നിലവില്‍ ആശങ്ക വേണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, ദ്വാരകയിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ എന്നിവടങ്ങളിലേക്കാണ് ഇന്നു പുലര്‍ച്ചെ 4.15 ന് ആദ്യം ഭീഷണി സന്ദേശമെത്തിയത്. പിന്നാലെ അമ്പതോളം സ്‌കൂളുകള്‍ക്കും സമാനമായ മെയിലുകള്‍ ലഭിച്ചതായി വിവരം പുറത്തുവരുന്നത്. ഇന്നലെയും ചില സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചുള്ള പരിശോധന മണിക്കൂറുകളോളം നീണ്ടു.

ബോംബ് സ്‌ക്വാഡ് , അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ സന്ദേശം വ്യാജമെന്ന് പൊലീസ് വ്യക്തമാക്കി. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് മദര്‍ മേരി സ്‌കൂളില്‍ പരീക്ഷ പാതിവഴിയില്‍ നിര്‍ത്തി. ലെഫ്. ഗവര്‍ണര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തി. റഷ്യയില്‍ നിന്ന് ലഭിച്ച ഭീഷണി സന്ദേശത്തിന് കേന്ദ്രീകൃത സ്വഭാവമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഡല്‍ഹി പൊലീസിന് പുറമെ കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങി.

Top