കര്‍ണാടക: രക്ഷാപ്രവര്‍ത്തനത്തിനായി ബൂം എക്‌സ്‌കവേറ്റര്‍ ഷിരൂരില്‍ എത്തിച്ചുകൊണ്ടുള്ള പരിശോധന ആരംഭിച്ചു. ലക്ഷ്മണന്റെ ചായക്കട ഉണ്ടായിരുന്നിടത്താണ് പരിശോധന ആരംഭിച്ചിരിക്കുന്നത്. നേവിയുടെ നിർദ്ദേശപ്രകാരമായിരിക്കും പരിശോധന. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പുഴയുടെ 60 അടി ആഴത്തില്‍ വരെയുള്ള ചെളി നീക്കികൊണ്ടുള്ള പരിശോധന പരമാവധി വേഗത്തില്‍ തന്നെ സാധ്യമാകും. ഡൽഹിയിൽ നിന്നും രക്ഷാപ്രവർത്തനത്തിനാവശ്യമായ കൂടുതൽ ഉപകരണങ്ങൾ നാളെയോടെ എത്തിക്കും.