വാഷിങ്ടൺ: ആദ്യം ഇസ്രായേലിന്റെ രക്ഷക്ക് തങ്ങളുട സൈനികരെ അയക്കുകയും അത്യാധുനിക ‘താഡ്’ മിസൈൽ പ്രതിരോധ സംവിധാനമെത്തിക്കുകയും ചെയ്ത അമേരിക്ക ഇപ്പോൾ ഒരു ഭീഷണികത്തും ഇസ്രായേലിന് നൽകിയതായാണ് വിവരം.
നെതന്യാഹുവിന് അയച്ച കത്തിൽ ഗാസയിലെ മാനുഷിക സഹായം മുടക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ സൈനിക സഹായം വെട്ടിക്കുറക്കുമെന്നാണ് അമേരിക്കൻ ഭീഷണി. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഒപ്പുവെച്ച കത്തിൽ 30 ദിവസത്തെ സാവകാശമാണ് അനുവദിച്ചിരിക്കുന്നത്.
Also Read: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കമലയും ട്രംപും സമാസമം
ഇസ്രായേലിന്റെ ആയുധ പുര നിറയ്ക്കുന്ന അമേരിക്ക, യുദ്ധവിമാനങ്ങൾ, ബോംബുകൾ, മിസൈലുകൾ, ഷെല്ലുകൾ എന്നിവയിലേറെയും ഇതിനകം തന്നെ എത്തിച്ചുനൽകിയിട്ടുണ്ട്. ഈ ആയുധങ്ങൾ ഉപയോഗിച്ചാണ് ഇസ്രായേൽ ഒരു വർഷത്തിലേറെയായി അധിനിവേശം തുടരുന്നത്.
അടിയന്തരമായി പ്രതിദിനം 350 ലോറി സഹായമെത്തിക്കാൻ അനുവദിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. വടക്കൻ ഗാസയിൽ തുടരുന്ന ഒറ്റപ്പെടുത്തൽ അവസാനിപ്പിക്കണമെന്നും കത്തിൽ നിർദേശിക്കുന്നു.