CMDRF

ആശങ്കയുയർത്തി കോഴിവില; കർഷകർ പ്രതിസന്ധിയിൽ

ആശങ്കയുയർത്തി കോഴിവില; കർഷകർ പ്രതിസന്ധിയിൽ
ആശങ്കയുയർത്തി കോഴിവില; കർഷകർ പ്രതിസന്ധിയിൽ

പാനൂർ: ബ്രോയിലർ ചിക്കൻ വില കുത്തനെ കുറഞ്ഞു. വില കുറഞ്ഞതോടെ കോഴി കർഷകർ പ്രതിസന്ധിയിലാണ്. കഴിഞ്ഞ മാസങ്ങളിലായി കോഴി വിലയിലുണ്ടായ വില വർധന കണ്ട് മിക്ക ഫാമുകളിലും വൻതോതിൽ കോഴിവളർത്തൽ നടന്നിരുന്നു. ഇവർക്കെല്ലാം വില വർധന തിരിച്ചടിയായിട്ടുണ്ട്.

ഒരുകിലോ കോഴിയിറച്ചിക്ക് ചില്ലറ വിൽപന കേന്ദ്രങ്ങളിൽ 100 മുതൽ 110 രൂപ വരെയാണ് വില. ജീവനോടെ 85 മുതൽ 90 രൂപയാണ് ഈടാക്കുന്നത്. 60 മുതൽ 65 രൂപക്കാണ് ഫാമുകളിൽനിന്ന് ഏജന്റുമാർ കോഴികളെ വാങ്ങുന്നത്. ഒരാഴ്ച മുമ്പ് വരെ ഒരു കിലോ കോഴിയിറച്ചിക്ക് 230 മുതൽ 260 രൂപ വരെയായിരുന്നു വിവിധ ഭാഗങ്ങളിൽ ഈടാക്കിയിരുന്നത്.

ഉൽപാദനം കൂടി ഫാമുകളിൽ കോഴികൾ കെട്ടിക്കിടക്കാൻ തുടങ്ങിയതോടെയാണ് വിലയിൽ പെട്ടെന്ന് ഇടിവ് സംഭവിച്ചത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിലെ കോഴി വില. ഫാമുകളിൽ വലിയ തോതിൽ കോഴികൾ ഉള്ളതിനാൽ ഏജന്റുമാർ പറയുന്ന വിലക്ക് നൽകേണ്ട അവസ്ഥയിലാണ് കർഷകർ.

കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉൽപാദിപ്പിക്കാൻ 90 മുതൽ 100 രൂപ വരെ കർഷകന് ചെലവാകുന്നുണ്ട്. ഫാമുകളിൽ കിലോക്ക് 130 മുതൽ 140 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനിൽക്കാൻ കഴിയൂ എന്നാണ് കർഷകർ പറയുന്നത്. ഇനി ഓണത്തോടനുബന്ധിച്ച് മാത്രമേ വിലയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കാനാവൂ എന്നാണ് കോഴിക്കച്ചവടക്കാർ പറയുന്നത്.

Top