CMDRF

പുരുഷന്‍മാരിലെ ക്യാന്‍സര്‍; 2050 ആവുമ്പോഴേക്ക് മരണനിരക്ക് 93% ലേക്ക് ഉയരാമെന്ന് പഠനം

പുരുഷന്‍മാരിലെ ക്യാന്‍സര്‍; 2050 ആവുമ്പോഴേക്ക് മരണനിരക്ക് 93% ലേക്ക് ഉയരാമെന്ന് പഠനം
പുരുഷന്‍മാരിലെ ക്യാന്‍സര്‍; 2050 ആവുമ്പോഴേക്ക് മരണനിരക്ക് 93% ലേക്ക് ഉയരാമെന്ന് പഠനം

2050 ആകുമ്പോഴേക്കും പുരുഷന്മാര്‍ക്കിടയിലെ കാന്‍സര്‍ മരണങ്ങള്‍ 93 ശതമാനമായി വര്‍ദ്ധിക്കുമെന്ന് പഠനം. 65 വയസും അതില്‍ കൂടുതലുമുള്ള പുരുഷന്മാരിലാണ് ഈ വര്‍ദ്ധനവ് കൂടുതലായി കാണപ്പെടുന്നതെന്ന് ഗവേഷകര്‍ പറയുന്നു. അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.പുകവലിയും മദ്യപാനവും കാരണം കാന്‍സര്‍ ബാധിച്ച് മരിക്കാനുള്ള സാധ്യത പുരുഷന്മാരില്‍ കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. ആഗോളതലത്തില്‍ ഹൃദ്രോഗം കഴിഞ്ഞാല്‍ മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ക്യാന്‍സര്‍.

പുരുഷന്‍മാരിലെ കാന്‍സര്‍ സംഭവങ്ങളും മരണനിരക്കും കണക്കാക്കാന്‍ ഗവേഷകര്‍ 185 രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നും ജനസംഖ്യ ഡാറ്റയും 30 കാന്‍സര്‍ ഉപവിഭാഗങ്ങളും പരിശോധിച്ചു. പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുകവലിക്കുകയും മദ്യം കഴിക്കുകയും ചെയ്യുന്നു. ഇതിനാലാണ് പുരുഷന്‍മാരില്‍ കാന്‍സറുമായി ബന്ധപ്പെട്ട മരണ നിരക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.

65 വയസും അതില്‍ കൂടുതലുമുള്ള പുരുഷന്മാര്‍ക്ക് യുവാക്കളെ അപേക്ഷിച്ച് അതിജീവന നിരക്ക് കുറവാണെന്ന് പഠനത്തില്‍ പറയുന്നു. 2022-ല്‍ പുരുഷന്മാര്‍ക്കിടയിലെ ക്യാന്‍സറിനും കാന്‍സര്‍ മരണത്തിനും കാരണമായ ശ്വാസകോശ അര്‍ബുദം 2050-ല്‍ ഏറ്റവും വലിയ ഭീഷണിയായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവേഷകര്‍ പറയുന്നു.

Top