CMDRF

നാടിനെ കരയിച്ച ദുരന്തത്തിന്റെ കണ്ണീരായി ചാലിയാർ പുഴ; ഇതുവരെ പുഴയിൽ നിന്ന് കണ്ടെടുത്തത് 70 മൃതദേഹങ്ങൾ

നാടിനെ കരയിച്ച ദുരന്തത്തിന്റെ കണ്ണീരായി ചാലിയാർ പുഴ; ഇതുവരെ പുഴയിൽ നിന്ന് കണ്ടെടുത്തത് 70 മൃതദേഹങ്ങൾ
നാടിനെ കരയിച്ച ദുരന്തത്തിന്റെ കണ്ണീരായി ചാലിയാർ പുഴ; ഇതുവരെ പുഴയിൽ നിന്ന് കണ്ടെടുത്തത് 70 മൃതദേഹങ്ങൾ

നാടിനെ കരയിച്ച മഹാ ദുരന്തത്തിന്റെ കണ്ണീർ ശേഷിപ്പായി ഒഴുകുകയാണ് ചാലിയാർ പുഴ. ചാലിയാർ പുഴയിൽ നിന്ന് ഇന്നും ഇന്നലെയുമായി കണ്ടെടുത്തത് 70 മൃതദേഹങ്ങളാണ്. ചിന്നി ചിതറിയ ശരീരഭാഗങ്ങളിൽ പ്രിയപ്പെട്ടവരെ തെരഞ്ഞെത്തുന്നവരുടെ കണ്ണുനീർ, കലങ്ങി മറിഞ്ഞ ചാലിയാറിനേക്കാൾ കടും നിറമുള്ളതാണ്.

മലപ്പുറം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് ഓരോ 15 മിനിറ്റിലും ചാലിയാറിൽ നിന്ന് ആംബുലൻസുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. മൃതദേഹവും അടയാളങ്ങൾ പോലുമില്ലാത്ത ശരീരാവശിഷ്ടവും ഏറ്റുവാങ്ങേണ്ടി വന്നതോടെ ചാലിയാർ പുഴ ദുരന്തത്തിന്റെ ദൃക്‌സാക്ഷിയെന്നോണം കലങ്ങിയ മനസ്സോടെ ആവണം ഒഴുക്കുന്നത്. വയനാട്ടിലെ ദുരന്ത മേഖലയിൽ നിന്ന് കിലോ മീറ്ററുകൾ അകലെയാണ് ചാലിയാർ പുഴ. ഉരുൾപൊട്ടലിൽ മണ്ണും കല്ലും ചെളിയും കൂടികലർന്നെത്തിയ വെള്ളം ഒരു പുഴയായി രൂപം കൊണ്ടു. ഈ പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങൾ ചാലിയാർ പുഴയുടെ തീരത്ത് വന്നെത്തുകയായിരന്നു. മുണ്ടേരിയിലേയും നിലമ്പൂരിലേയും വിവിധ തീരങ്ങളിൽ നിന്നായി 70ലധികം മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അതിൽ 39 പൂർണ്ണ മൃതദേഹവും 32 ലധികം പേരുടെ ശരീരഭാഗങ്ങളും ഉണ്ടായിരുന്നു. ഇനിയും ചാലിയാർ പുഴയിൽ വീണ്ടെടുക്കാൻ ആകാതെ മൃതദേഹങ്ങൾ അവശേഷിക്കുന്നുണ്ടാവാം.

വയനാട് ദുരന്തത്തിൽ മരണം 188 ആയി ഉയർന്നു. എന്നാൽ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 175 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 227 പേരെ കാണ്മാനില്ല. അവരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങളാണ് ഇന്ന് നടന്നുവരുന്നത്.

Top