മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ 5-2 ന്റെ തകർപ്പൻ ജയത്തോടെ റയൽ മാഡ്രിഡിന്റെ തകർപ്പൻ ജയം. ആദ്യ പകുതിയുടെ ക്ഷീണം, രണ്ടാം പകുതിയിൽ തീർത്ത മാഡ്രിഡ് ബെറൂസിയ ഡോർട്ട്മുണ്ട് വലയിൽ അഞ്ച് ഗോളുകളുടെ വെടിക്കെട്ട് തീർത്തു.
സാൻഡിയാഗോ ബർണബ്യൂവിൽ നടന്ന മത്സരത്തിൽ ബ്രസീലിയൻ സ്റ്റാർ സ്ട്രൈക്കറായ വിനീഷ്യസ് ജൂനിയർ ഹാട്രിക്കാണ് ഡോർട്ട്മുണ്ടിനെ തൂത്ത് വാരിയത്. ഡോണയൽ മലെനിലൂടെ ആദ്യ ലീഡെടുത്ത് ഡോർട്ട് മുണ്ട്
34ാം മിനിറ്റിൽ ജാമി ഗിട്ടൻസിലൂടെ കളിപൂർണമായും അനുകൂലമാക്കി.
Also Read: ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ ആക്രമണം; മുഹമ്മദൻസിന് 1 ലക്ഷം രൂപ പിഴ
എങ്കിലും, രണ്ടാം പകുതിയിൽ അന്റോണിയോ റൂഡിഗറിലൂടെ റയൽ ആദ്യ ഗോൾ വലയിലെത്തിച്ചു. രണ്ട് മിനിറ്റിനകം വിനീഷ്യസ് ജൂനിയർ നേടിയ ഗോളിലൂടെ ഗോൾ നില തുല്യമാക്കി (2-2). 83ാം മിനിറ്റിൽ ലൂക്കാസ് വാസ്ക്വസും ഗോൾ കണ്ടെത്തിയതോടെ റയൽ ആദ്യമായി ലീഡെടുത്തു (3-2).
86ാം മിനിറ്റിൽ ഡോർട്ട്മുണ്ടിനെ ഞെട്ടിച്ച് വിനി തന്റെ രണ്ടാം ഗോൾ കണ്ടെത്തിയതോടെ റയൽ ലീഡ് ഇരട്ടിയാക്കി (4-2). വിനിയുടെ ഹാട്രിക് എത്തിയതോടെ ഡോർട്ട്മുണ്ട് തകർന്നടിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ലില്ലെയോട് ഒരു ഗോളിന് പരാജയപ്പെട്ട റയൽ ആ ക്ഷീണം തീർത്ത് ചാമ്പ്യൻസ് ലീഗിൽ ഗംഭീര തിരിച്ചു വരവാണ് നടത്തിയത്.