CMDRF

ഛത്രപതി ശിവജിയുടെ പ്രതിമ തകർന്ന സംഭവം: ജയ്ദീപ് ആപ്‌തെയെ കസ്റ്റഡിയിൽ വിട്ടു

35 അടി ഉയരമുള്ള ഛത്രപതി ശിവജിയുടെ പ്രതിമ ഓഗസ്റ്റ് 26നാണു തകർന്നുവീണത്

ഛത്രപതി ശിവജിയുടെ പ്രതിമ തകർന്ന സംഭവം: ജയ്ദീപ് ആപ്‌തെയെ കസ്റ്റഡിയിൽ വിട്ടു
ഛത്രപതി ശിവജിയുടെ പ്രതിമ തകർന്ന സംഭവം: ജയ്ദീപ് ആപ്‌തെയെ കസ്റ്റഡിയിൽ വിട്ടു

മുംബൈ: ഹിന്ദു സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്ന സംഭവത്തിൽ ശിൽപി ജയ്ദീപ് ആപ്‌തെയെ കസ്റ്റഡിയിൽ വിട്ടു. പ്രതിമയുടെ സ്ട്രക്ചറൽ കൺസൾട്ടന്റ് ചേതൻ പാട്ടീലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ബുധനാഴ്ച സിന്ധുദുർഗ് പൊലീസ് അറസ്റ്റ് ചെയ്ത ജയ്ദീപ് ആപ്‌തെയെ സെപ്റ്റംബർ 10 വരെയാണു കോടതി കസ്റ്റഡിയിൽ വിട്ടത്.

നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും ശിവജി പ്രതിമയുടെ ശിൽപിക്കെതിരെ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞിരുന്നു. ഛത്രപതി ശിവജി നമ്മുടെ ദൈവമാണ്.

Also Read: ശിവജി പ്രതിമ തകർന്ന സംഭവം; ശിൽപി അറസ്റ്റിൽ

സംഭവിച്ചതു വളരെ ദൗർഭാഗ്യകരമാണ്. ഇക്കാര്യം രാഷ്ട്രീയവൽക്കരിക്കുന്നതും നിർഭാഗ്യകരം. ശിൽപി ജയ്ദീപ് ആപ്‌തെയ്ക്കെതിരെ അന്വേഷണം നടത്തുമെന്നും ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി.

സിന്ധുദുർഗ് ജില്ലയിലെ 35 അടി ഉയരമുള്ള ഛത്രപതി ശിവജിയുടെ പ്രതിമ ഓഗസ്റ്റ് 26നാണു തകർന്നുവീണത്. കഴിഞ്ഞ വർഷം ഡിസംബർ 4ന് നാവിക ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനാച്ഛാദനം ചെയ്തത്.

Top