CMDRF

ഇരിട്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, സുഹൃത്തിനായി തിരച്ചില്‍ തുടരുന്നു

ഇരിട്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, സുഹൃത്തിനായി തിരച്ചില്‍ തുടരുന്നു
ഇരിട്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, സുഹൃത്തിനായി തിരച്ചില്‍ തുടരുന്നു

ഇരിട്ടി: കണ്ണൂര്‍ ഇരിട്ടി പുഴയില്‍ കാണാതായ രണ്ട് കോളേജ് വിദ്യാര്‍ത്ഥിനികളില്‍ ഒരാളുടെ മൃതദേഹം കിട്ടി. എടയന്നൂര്‍ സ്വദേശി ഷഹര്‍ബാനയുടെ (28) മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ അഞ്ചരക്കണ്ടി സ്വദേശി സൂര്യക്കായി തിരച്ചില്‍ തുടരുകയാണ്. ഇരിക്കൂര്‍ സിബ്ഗ കോളേജിലെ അവസാന വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. സഹപാഠിയുടെ പടിയൂര്‍ പൂവത്തെ വീട്ടില്‍ എത്തിയ ഇവര്‍ പുഴക്കരയില്‍നിന്നു മൊബൈലില്‍ ചിത്രങ്ങളും വിഡിയോവും പകര്‍ത്തിയ ശേഷം വാട്ടര്‍ അതോറിറ്റിയുടെ ടാങ്കിന് സമീപം പുഴയില്‍ ഇറങ്ങി.

സമീപത്തു മത്സ്യം പിടിക്കുന്നവരും ടാങ്കിനു മുകളിലുണ്ടായിരുന്ന വാട്ടര്‍ അതോറിറ്റി ജീവനക്കാരനും വിലക്കാന്‍ ശ്രമിച്ചെങ്കിലും ഒഴുക്കില്‍പെട്ട് മുങ്ങിത്താഴുകയായിരുന്നു. പെണ്‍കുട്ടികള്‍ കാല്‍ വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. അപകട വിവരമറിഞ്ഞ ഉടനെ തന്നെ പൊലീസും, ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തെരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. പ്രദേശവാസികളുടെ സഹായത്തോടെയാണ് തെരച്ചില്‍ തുടരുന്നത്. ഒരാള്‍ പുഴയില്‍ മീന്‍ പിടിക്കുന്നവരുടെ വലയില്‍ പെട്ടെങ്കിലും വലിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വലയില്‍നിന്നു പുറത്തുപോയെന്നു പറയുന്നു.

Top