CMDRF

കാറിനുള്ളില്‍ 20 കാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി

പരീക്ഷ എഴുതാതെ തന്നെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്ന സംഘമാണ് യുവതിയെ കെണിയില്‍പ്പെടുത്തിയത്.

കാറിനുള്ളില്‍ 20 കാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി
കാറിനുള്ളില്‍ 20 കാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി

ആഗ്ര: വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്നൗവിലേക്ക് വിളിച്ചുവരുത്തി കാറിനുള്ളില്‍ 20 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ആഗ്ര-ലക്നൗ എക്സ്പ്രസ്വേയില്‍ മേയ് 10നായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോയും ഇവര്‍ ചിത്രീകരിച്ചതായി പരാതിയില്‍ പറയുന്നു. പിന്നീട് യുവതിയെ റോഡില്‍ ഉപേക്ഷിച്ച് ഇവര്‍ രക്ഷപ്പെട്ടു. പരീക്ഷ എഴുതാതെ തന്നെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്ന സംഘമാണ് യുവതിയെ കെണിയില്‍പ്പെടുത്തിയത്.

സമൂഹമാധ്യമത്തിലെ പരസ്യം കണ്ടാണ് യുവതി ഇവരെ ബന്ധപ്പെട്ടത്. 30,000 രൂപയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് രാകേഷ് കുമാര്‍ എന്നയാള്‍ വാഗ്ദാനം നല്‍കി. തുടര്‍ന്ന് യുവതി 15,000 രൂപ ഓണ്‍ലൈനായി അയച്ചു നല്‍കി. ബാക്കി തുകയുമായി യുവതിയോട് ആഗ്ര – ലക്നൗ എക്‌സ്പ്രസ് വേയില്‍ എത്താനായിരുന്നു നിര്‍ദേശം. രാകേഷ് കുമാറിനൊപ്പം ശ്രീനിവാസ് വര്‍മയെന്ന വ്യക്തിയും ഇവിടെ ഉണ്ടായിരുന്നെന്നും യുവതി പറയുന്നു. കാറില്‍ കയറാന്‍ ആവശ്യപ്പെട്ട ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

Top