CMDRF

കോൺഗ്രസ് ‘പാക്കിസ്ഥാൻ സിന്ദാബാദ്’ മുഴക്കുന്നു: ആരോപണവുമായി അമിത് ഷാ

ഹരിയാനയിലെ യുവാക്കൾ കശ്മീരിനെ സംരക്ഷിക്കാൻ ഒരുപാട് ത്യാഗങ്ങൾ ചെയ്തു. അത് ഒരിക്കലും വെറുതെയാകില്ല’’ – അമിത് ഷാ കൂട്ടിച്ചേർത്തു.

കോൺഗ്രസ് ‘പാക്കിസ്ഥാൻ സിന്ദാബാദ്’  മുഴക്കുന്നു: ആരോപണവുമായി അമിത് ഷാ
കോൺഗ്രസ് ‘പാക്കിസ്ഥാൻ സിന്ദാബാദ്’  മുഴക്കുന്നു: ആരോപണവുമായി അമിത് ഷാ

ചണ്ഡിഗഡ്: ഹരിയാനയിൽ നടക്കുന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കുന്നുവെന്നു ബിജെപി നേതാവ് അമിത് ഷാ. കോൺഗ്രസ് പ്രീണന രാഷ്ട്രീയം കൊണ്ട് അന്ധരായെന്നും ബാദ്ഷാപൂരിൽ നടന്ന റാലിയിൽ അമിത് ഷാ പറഞ്ഞു.

‘‘ഹരിയാനയിൽ പുതിയ ഒരു പ്രവണത ഞാൻ കാണുന്നു. കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ വേദികളിൽ പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ ഉയരുന്നു. അതേസമയം ‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിക്കുമ്പോൾ രാഹുൽ ഗാന്ധി എന്തിനാണ് മിണ്ടാതിരുന്നത് എന്നാണ് ഞാൻ അദ്ദേഹത്തോട് ചോദിക്കുന്നത്.

കശ്മീർ നമ്മുടേതാണോ അല്ലയോ? ആർട്ടിക്കിൾ 370 നീക്കം ചെയ്യണമോ വേണ്ടയോ? ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന് കോൺഗ്രസും രാഹുൽ ബാബയും പറയുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ മൂന്ന് തലമുറകൾക്ക് പോലും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ കഴിയില്ല. ഹരിയാനയിലെ യുവാക്കൾ കശ്മീരിനെ സംരക്ഷിക്കാൻ ഒരുപാട് ത്യാഗങ്ങൾ ചെയ്തു. അത് ഒരിക്കലും വെറുതെയാകില്ല’’ – അമിത് ഷാ കൂട്ടിച്ചേർത്തു.

Also Read: പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

പാർലമെന്റ് ശീതകാല സമ്മേളനത്തിൽ സർക്കാർ വഖഫ് ഭേദഗതി ബിൽ കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു. വഖഫ് ബോർഡ് നിയമം ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടല്ലേയെന്ന് ചോദിച്ച അദ്ദേഹം ഈ ശീതകാല സമ്മേളനത്തിൽ തങ്ങൾ അത് തീർച്ചയായും മെച്ചപ്പെടുത്തി നേരെയാക്കുമെന്നും പറഞ്ഞു. ഒക്ടോബർ 5നാണ് ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. കശ്മീരിലും ഹരിയാനയിലുമായി ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.

Top