മാധബി ബുച്ചിനെതിരെ പോഡ്കാസ്റ്റ് അവതരിപ്പിച്ച് കോണ്‍ഗ്രസ്; ആദ്യ എപ്പിസോഡില്‍ സംസാരിച്ചത് രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ പറ്റുന്ന രേഖകള്‍ ബുച്ചിന്റെ പക്കലുണ്ടെന്നും രാഹുല്‍ ഗാന്ധി

മാധബി ബുച്ചിനെതിരെ പോഡ്കാസ്റ്റ് അവതരിപ്പിച്ച് കോണ്‍ഗ്രസ്; ആദ്യ എപ്പിസോഡില്‍ സംസാരിച്ചത് രാഹുല്‍ ഗാന്ധി
മാധബി ബുച്ചിനെതിരെ പോഡ്കാസ്റ്റ് അവതരിപ്പിച്ച് കോണ്‍ഗ്രസ്; ആദ്യ എപ്പിസോഡില്‍ സംസാരിച്ചത് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സെബി ചെയര്‍പേഴ്‌സനെതിരായ പ്രതിഷേധ പോഡ്കാസ്റ്റ് പുറത്തിറക്കി കോണ്‍ഗ്രസ്. ‘ബുച്ച് ബച്ചാവോ സിന്‍ഡിക്കേറ്റ്’ എന്ന പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വക്താവ് പനവ് ഖരേയയുമാണ് സംസാരിച്ചത്.

ബുച്ചിന്റെ തെറ്റായ നടപടികളേയും മാര്‍ക്കറ്റ് റെഗുലേഷന്‍സിലെ അവരുടെ ഇടപെടലുകളേയുമാണ് ആദ്യ പോഡ്കാസ്റ്റില്‍ വിമര്‍ശന വിധേയമാക്കിയിരിക്കുന്നത്. ഇവയ്ക്ക് പുറമെ ബുച്ചിന് ചില കോര്‍പ്പറേറ്റ് കമ്പനികളോടുള്ള വ്യക്തി താത്പര്യം, ബുച്ചിന്റെ നേതൃത്വത്തില്‍ സെബിക്കുണ്ടായ തകര്‍ച്ച,ഇന്‍വെസ്റ്റര്‍മാര്‍ക്കുണ്ടാക്കിവെച്ച അപകടങ്ങള്‍ എന്നിവയെല്ലാം പോഡ്കാസ്റ്റില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

Also Read: കണ്ണൂർ കളക്ടർക്കെതിരെ ഉടൻ നടപടി ഉണ്ടായേക്കില്ല

ഇന്ത്യയിലെ 400 മില്യണ്‍ ജനങ്ങളെ ബാധിക്കുന്ന തരത്തില്‍ സെബിയില്‍ സ്വാധീനം ചെലുത്താന്‍ കോര്‍പ്പറേറ്റ് മുതലാളികളെ അനുവദിച്ചെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വാദിച്ചു. കേന്ദ്ര സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ പറ്റുന്ന നിരവധി രേഖകള്‍ ബുച്ചിന്റെ പക്കല്‍ ഉണ്ടെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

ബുച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചകള്‍ക്ക് പലപ്പോഴും വിധേയമായിട്ടുണ്ടെന്നും എന്നാല്‍ ഇത് ഓഹരി വിപണിയെ വിശ്വസിച്ച് പണം നിക്ഷേപിക്കുന്ന പത്ത് കോടി ആളുകളുടെ പണം അപകടത്തിലാക്കുകയാണെന്നും ഖരേയയും അഭിപ്രായപ്പെട്ടു. ബുച്ചിന്റെ പക്ഷപാത നിലപാട് പല തവണ വെളിപ്പെട്ടതാണെന്നും അതിന് ധാരാളം തെളിവുകള്‍ ഉണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

Top