CMDRF

യൂത്ത് ഒളിംപിക്‌സിലും ക്രിക്കറ്റ് മത്സരയിനമാക്കും

യൂത്ത് ഒളിംപിക്‌സിലും ക്രിക്കറ്റ് മത്സരയിനമാക്കും
യൂത്ത് ഒളിംപിക്‌സിലും ക്രിക്കറ്റ് മത്സരയിനമാക്കും

സൂറിച്ച്: 2030 യൂത്ത് ഒളിംപിക്‌സിൽ ക്രിക്കറ്റ് മത്സര ഇനമായി എത്തിക്കാൻ നീക്കം തുടങ്ങി. ഇതിനായി ഐസിസിയും ഇന്റർനാഷണൽ ഒളിംപിക് കമ്മറ്റിയും ചർച്ചകൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ട്വന്റി 20യുടെ വരവോടെയാണ് ക്രിക്കറ്റിന് മറ്റ് രാജ്യങ്ങളിൽ കാഴ്ചക്കാർ കൂടിയത്. അടുത്ത ഒളിംപിക്‌സിൽ മത്സര ഇനമായി ക്രിക്കറ്റുമെത്തുന്നുണ്ട്. അതിനിടെയാണ് 2030 യൂത്ത് ഒളിംപിക്‌സിലും ക്രിക്കറ്റ് ഉൾപ്പെടുത്താൻ നീക്കം തുടങ്ങിയത്. ഇതിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് ഐസിസി ഒളിംപിക് കമ്മറ്റിയെ അറിയിച്ചു.

2030 യൂത്ത് ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയ്ക്ക് താൽപര്യമുണ്ടെന്ന ധാരണയിലാണ് ഐസിസിയുടെ ക്രിക്കറ്റ് ഇടപെടൽ. യൂത്ത് ഒളിംപിക്‌സിൽ കൂടി ക്രിക്കറ്റ് ഉൾപ്പെടുത്തിയാൽ കൂടുതൽ രാജ്യങ്ങളിലേക്ക് ക്രിക്കറ്റ് എത്തുമെന്ന പ്രതീക്ഷയിലാണ് ഐസിസി. 2036 ഒളിംപിക്‌സിനായി പരിശ്രമിക്കുന്ന ഇന്ത്യ 2030 യൂത്ത് ഒളിംപിക്‌സിനായി പരിശ്രമിക്കുമോ എന്നതിൽ ഇപ്പോൾ വ്യക്തതയില്ല. ക്രിക്കറ്റ് ഉൾപ്പെടുത്താനായാൽ അത് വലിയ നേട്ടമാകുമെന്നാണ് ഐസിസിയുടെ പ്രതീക്ഷ.

ലോകത്താകെ ക്രിക്കറ്റ് വളർത്താൻ ഇത് സഹായകമാകും. 15 മുതൽ 18 വയസ് വരെയുള്ള താരങ്ങൾക്ക് കഴിവ് പ്രകടിപ്പിക്കാനുള്ള അവസരമാകുമെന്ന പ്രതീക്ഷയിലാണ് ഐസിസി. എന്നാൽ യൂത്ത് ഒളിംപിക്‌സിലെ ഗ്ലാമറസ് ഇവന്റായി ക്രിക്കറ്റ് ഉൾപ്പെടുത്താൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. 2028 ലോസ് ആഞ്ചലസിൽ ക്രിക്കറ്റ് ഒളിംപിക്‌സിലേക്ക് തിരിച്ചെത്തുകയാണ്. ക്രിക്കറ്റിലെ കരുത്തരായ ഇന്ത്യ പുരുഷ, വനിതാ ഇനങ്ങളിൽ സ്വർണമാണ് പ്രതീക്ഷിക്കുന്നത്.

Top