CMDRF

വിദ്യാർത്ഥിയോട് കൊടുംക്രൂരത, റാഗിംഗിൻറെ ദൃശ്യം പുറത്ത്

വിദ്യാർത്ഥി പരാതി നൽകിയതോടെ മൂന്ന് വിദ്യാർത്ഥികളെ ക്യാമ്പസിൽ നിന്ന് പുറത്താക്കി

വിദ്യാർത്ഥിയോട് കൊടുംക്രൂരത, റാഗിംഗിൻറെ ദൃശ്യം പുറത്ത്
വിദ്യാർത്ഥിയോട് കൊടുംക്രൂരത, റാഗിംഗിൻറെ ദൃശ്യം പുറത്ത്

ഷിംല: കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്യുന്ന ദൃശ്യം പുറത്ത്. ബെൽറ്റ് കൊണ്ടടിക്കുകയും ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്യുന്ന ദൃശ്യമാണ് പുറത്തുവന്നത്. വിദ്യാർത്ഥി പരാതി നൽകിയതോടെ മൂന്ന് വിദ്യാർത്ഥികളെ ക്യാമ്പസിൽ നിന്ന് പുറത്താക്കി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹിമാചൽ പ്രദേശിലെ സോളനിലെ സ്വകാര്യ സർവകലാശാലയായ ബഹ്‌റ യൂണിവേഴ്‌സിറ്റിയിൽ സെപ്തംബർ 7ന് രാത്രിയാണ് സംഭവം. സീനിയേഴ്സ് വിളിച്ചപ്പോൾ കൂടെ ചെല്ലാൻ തയ്യാറാകാതിരുന്ന വിദ്യാർത്ഥിയെ വലിച്ചിഴച്ച് മുറിയിൽ നിന്ന് കൊണ്ടുപോവുകയായിരുന്നു. അഞ്ചോ ആറോ വിദ്യാർത്ഥികൾ ഒരു മുറിയിൽ ഒത്തുകൂടിയിരിക്കുന്നത് വീഡിയോയിൽ കാണാം. കുട്ടിയെ മദ്യം കുടിക്കാൻ നിർബന്ധിച്ചു. വിസമ്മതിച്ചപ്പോഴായിരുന്നു ക്രൂരമർദ്ദനം. മൂന്ന് പേരാണ് വിദ്യാർത്ഥിയെ കസേരയിൽ ഇരുത്തി മർദിക്കുകയും ബെൽറ്റൂരി അടിക്കുകയും ചെയ്തത്. വേറെ ചിലർ എല്ലാം കണ്ട് മുറിയിൽ കട്ടിലിൽ കിടക്കുന്നതും കാണാം.

Also Read:ഹോട്ടൽ ജീവനക്കാരനെ കാറിൽ വലിച്ചിഴച്ചത് 1 കിലോമീറ്ററോളം, മർദ്ദിച്ച് പണവും തട്ടി

സംഭവത്തിന് ശേഷം താൻ പഠിക്കുന്ന സർവകലാശാലയിലെ ഒരു കൂട്ടം സീനിയർ തന്നെ ശാരീരികമായി ഉപദ്രവിച്ചതായി ജൂനിയർ വിദ്യാർത്ഥി റാഗിംഗ് പരാതി രജിസ്റ്റർ ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ ചിരാഗ് റാണ (19), ദിവ്യാൻഷ് (19), കരൺ ഡോഗ്ര (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് സർവകലാശാലയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ രോഷം ആളിപ്പടർന്നു. റാഗിംഗ് കുറ്റകൃത്യമാണെന്നും പ്രതികൾക്ക് ഒരു സ്ഥാപനത്തിലും പ്രവേശനം നൽകരുതെന്നും ചിലർ ആവശ്യപ്പെട്ടു. ഈ യുവാക്കൾ അവരുടെ ഭാവി തന്നെ നശിപ്പിച്ചു എന്നാണ് മറ്റൊരു കമൻറ്.

Top