CMDRF

സിബിഐ ചമഞ്ഞ് കവിയെ വീട്ടുതടങ്കലിലാക്കി മണിക്കൂറുകളോളം കവിത ചൊല്ലിപ്പിച്ച് സൈബര്‍ തട്ടിപ്പുകാര്‍

സിബിഐ ചമഞ്ഞ് കവിയെ വീട്ടുതടങ്കലിലാക്കി  മണിക്കൂറുകളോളം കവിത ചൊല്ലിപ്പിച്ച് സൈബര്‍ തട്ടിപ്പുകാര്‍
സിബിഐ ചമഞ്ഞ് കവിയെ വീട്ടുതടങ്കലിലാക്കി  മണിക്കൂറുകളോളം കവിത ചൊല്ലിപ്പിച്ച് സൈബര്‍ തട്ടിപ്പുകാര്‍

ലഖ്‌നോ: സിബിഐ ചമഞ്ഞ് ഉത്തര്‍പ്രദേശിലെ കവിയും എഴുത്തുകാരനുമായ നരേഷ് സക്‌സേനയെ വീട്ടു തടങ്കലിലാക്കി കവിതകള്‍ ചൊല്ലിച്ച് സൈബര്‍ തട്ടിപ്പുകാര്‍. തട്ടിപ്പാണെന്ന് മനസിലാക്കി വീട്ടുകാര്‍ ഇടപ്പെട്ടതോടെയാണ് സക്സേന രക്ഷപ്പെട്ടത്.

ലഖ്‌നോവില്‍ നിന്നുള്ള സിബിഐ ഉദ്യോഗസ്ഥരാണെന്നും കള്ളപ്പണ കേസില്‍ പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് സക്‌സേനയെ തട്ടിപ്പുകാര്‍ സമീപിച്ചത്. തുടര്‍ന്ന് മണിക്കൂറുകളോളം സംസാരിച്ചു. സ്വന്തം കവിതകള്‍ക്ക് പുറമെ മറ്റു കവിതകളും ചൊല്ലിച്ചു. അഞ്ച് മണിക്കൂറോളമാണ് ഇങ്ങനെ വ്യാജ ‘ചോദ്യം ചെയ്യല്‍’ നീണ്ടുപോയത്. മണിക്കൂറുകളോളം മുറിയുടെ വാതിലടച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് പരിശോധിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പണമൊന്നും നഷ്ടമാവാതെ രക്ഷപ്പെട്ടു. ഗോംതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ അദ്ദേഹം പരാതി നല്‍കി.

ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. ഒരു പരിപാടിയില്‍ പങ്കെടുക്കാനായി വീട്ടില്‍ നിന്ന് ഇറങ്ങാന്‍ നേരത്താണ് വീഡിയോ കോള്‍ വന്നത്. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. തന്റെ ആധാര്‍ ഉപയോഗിച്ച് ആരോ ഒരാള്‍ മുംബൈയില്‍ ബാങ്ക് അക്കൗണ്ട് തുറക്കുകയും അതിലൂടെ കോടികളുടെ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് മുബൈയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ശേഷം താന്‍ സിബിഐയിലെ ഉദ്യോഗസ്ഥനായ രോഹന്‍ ശര്‍മയാണെന്ന് പരിചയപ്പെടുത്തി. അറസ്റ്റ് വാറണ്ട് ഉണ്ടെന്നും എന്നാല്‍ ഇത്രയും സംസാരിച്ചപ്പോള്‍ താങ്കള്‍ നിരപരാധിയാണെന്ന് മനസിലായതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്നും പറഞ്ഞു. അല്ലെങ്കില്‍ നീണ്ട കാലം ജയിലില്‍ കിടക്കേണ്ടി വന്നേനെ എന്നും ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകളെക്കുറിച്ച് ചോദിച്ചു. ബാങ്ക് അക്കൗണ്ടുകളും അതിലുള്ള പണവും ഇന്‍കം ടാക്‌സ് റിട്ടേണുകളെക്കുറിച്ചും അന്വേഷിച്ചു. പണം നിക്ഷേപം തുടങ്ങിയവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു. പൊലീസ് യൂണിഫോമിലായിരുന്നതിനാല്‍ സംശയം തോന്നിയില്ലെന്ന് സക്‌സേന പറഞ്ഞു. മുറിയില്‍ പുസ്തകങ്ങള്‍ കണ്ടപ്പോള്‍ അതിനെക്കുറിച്ച് അന്വേഷിച്ചു. തുടര്‍ന്ന് കവിത ചൊല്ലാന്‍ പറഞ്ഞു. മൂന്ന് മണിക്ക് തുടങ്ങിയ സംസാരം രാത്രി എട്ട് മണി വരെ നീണ്ടു.

തുടര്‍ന്ന് മുംബൈ സിബിഐയുടെ തലവന്‍ എന്ന് പരിചയപ്പെടുത്തി മറ്റൊരാളെത്തി. അയാള്‍ക്കും കവിത കേള്‍ക്കണമെന്ന് പറഞ്ഞു. കേസ് 24 മണിക്കൂറിനകം തീര്‍പ്പാക്കാമെന്നും നിലവില്‍ വീട്ടു തടങ്കലില്‍ വെയ്ക്കുകയാണെന്നും ആയിരുന്നു അയാളുടെ വാക്കുകള്‍. മുറിയുടെ വാതില്‍ അടയ്ക്കാനും വീട്ടില്‍ ആരോടും പറയരുതെന്നും നിര്‍ദേശിച്ചു. വീഡിയോ കോളില്‍ തന്നെ കാണാമെന്ന നിര്‍ദേശവും നല്‍കി. എന്നാല്‍ ഏറെ നേരമായിട്ടും മുറി തുറക്കാതെ വന്നപ്പോള്‍ വീട്ടുകാര്‍ക്ക് സംശയം തോന്നുകയായിരുന്നു. മരുമകള്‍ മുറിയില്‍ കയറി പരിശോധിച്ചപ്പോഴാണ് ഫോണില്‍ വീഡിt’m കോള്‍ കണ്ടത്. ഉടനെ കോള്‍ കട്ട് ചെയ്തു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Top