CMDRF

ബെല്‍റ്റ് കൊണ്ട് ക്രൂര മര്‍ദനം, ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞത് കൊലപ്പെടുത്തി ദര്‍ശന്‍; നടന്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍

ബെല്‍റ്റ് കൊണ്ട് ക്രൂര മര്‍ദനം, ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞത് കൊലപ്പെടുത്തി ദര്‍ശന്‍; നടന്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍
ബെല്‍റ്റ് കൊണ്ട് ക്രൂര മര്‍ദനം, ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞത് കൊലപ്പെടുത്തി ദര്‍ശന്‍; നടന്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: കന്നഡ സിനിമാതാരം ദര്‍ശന്‍ കൊലക്കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ ദര്‍ശന്‍ തൊഗുദീപ ഉള്‍പ്പെട്ട സംഘം കമ്പുകൊണ്ടും ബെല്‍റ്റ് കൊണ്ടു ക്രൂരമായി മര്‍ദിച്ചാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ക്രൂരമര്‍ദനത്തിനുശേഷം ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞത് മരണത്തിനിടയാക്കിയെന്നും പൊലീസ് പറയുന്നു. ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായ രേണുകസ്വാമിയാണ് (33) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദര്‍ശന്‍ തൊഗുദീപ ഉള്‍പ്പെടെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഹൃത്തും നടിയുമായ പവിത്ര ഗൗഡയെയും അറസ്റ്റ് ചെയ്തു.

പവിത്രയാണ് രേണുകാസ്വാമിയെ ‘ശിക്ഷിക്കാന്‍’ ദര്‍ശനെ നിര്‍ബന്ധിച്ചതെന്നു പൊലീസ് വ്യക്തമാക്കുന്നു. ദര്‍ശന്‍ ചിത്രദുര്‍ഗയിലെ ഫാന്‍സ് അസോസിയേഷന്‍ നേതാവ് രാഘവേന്ദ്രയെ ബന്ധപ്പെട്ടു. രാഘവേന്ദ്രയാണ് രേണുകാസ്വാമിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയത്. തന്റെ ഭര്‍ത്താവിനെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയത് രാഘവേന്ദ്രയാണെന്നു രേണുകാസ്വാമിയുടെ ഭാര്യ പൊലീസിനു മൊഴി നല്‍കി.
രേണുകാസ്വാമിയെ പിന്നീട് കാമാക്ഷിപാളയത്തെ ഒരു ഷെഡിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയ ദര്‍ശന്‍ ബെല്‍റ്റ് ഉപയോഗിച്ച് രേണുകാസ്വാമിയെ അടിച്ചു. ബോധരഹിതനായപ്പോള്‍ സംഘത്തിലുള്ളവര്‍ വടി കൊണ്ട് അടിച്ചു. പിന്നീട് ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. ആഘാതത്തില്‍ രേണുകാസ്വാമിയുടെ എല്ലുകള്‍ ഒടിഞ്ഞു. പിന്നീട് മൃതദേഹം ഓടയില്‍ തള്ളി. ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന യുവാവാണ് നായ്ക്കള്‍ ഭക്ഷിക്കുന്ന മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ മൂന്നുപേര്‍ കീഴടങ്ങി. സാമ്പത്തിക പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമായി പറഞ്ഞത്. മൊബൈല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നടന്റെ പങ്ക് വ്യക്തമാകുകയായിരുന്നു.

ഭാര്യയുമായി അകന്നു താമസിക്കുന്ന ദര്‍ശനുമായി 10 വര്‍ഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. പവിത്രയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം. ദര്‍ശന്റെ കടുത്ത ആരാധകനായ ഇയാള്‍ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിര്‍ത്തിരുന്നു. രേണുകസ്വാമിയെ 8ന് ചിത്രദുര്‍ഗയില്‍ നിന്നു കാണാതായതിനു പിന്നാലെ തൊട്ടടുത്ത ദിവസം ബെംഗളൂരു സുമനഹള്ളി പാലത്തിനു സമീപത്തെ മലിനജല കനാലില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു. 2011ല്‍ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന കേസില്‍ ദര്‍ശന്‍ അറസ്റ്റിലായിരുന്നു. യുവതിയെ പട്ടിയെ വിട്ടു കടിപ്പിച്ചെന്ന കേസും മൈസൂരുവിലെ ഫാമില്‍ അനധികൃതമായി ദേശാടനപക്ഷികളെ കൂട്ടിലടച്ചെന്ന കേസും ഇയാള്‍ക്കെതിരെയുണ്ട്.

Top