CMDRF

എഡിഎമ്മിന്റെ മരണം; നവീനെതിരെ ആരോപണം ആവർത്തിച്ച് പിപി ദിവ്യ

പരസ്യമായി പ്രതികരിച്ചത് പരാതികൾ ലഭിച്ചതുകൊണ്ടെന്നാണ് ദിവ്യ പറയുന്നത്

എഡിഎമ്മിന്റെ മരണം; നവീനെതിരെ ആരോപണം ആവർത്തിച്ച് പിപി ദിവ്യ
എഡിഎമ്മിന്റെ മരണം; നവീനെതിരെ ആരോപണം ആവർത്തിച്ച് പിപി ദിവ്യ

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം കേൾക്കുന്നു. കോടതിയിൽ പിപി ദിവ്യ നവീനെതിരായുള്ള ആരോപണം വീണ്ടും ആവർത്തിച്ചു. പരസ്യമായി പ്രതികരിച്ചത് പരാതികൾ ലഭിച്ചതുകൊണ്ടെന്നാണ് ദിവ്യ പറയുന്നത്. പരാതി കിട്ടിയാൽ മിണ്ടാതിരിക്കണോ എന്നും കോടതിയിൽ ദിവ്യ ചോദിച്ചു.

കെ വിശ്വനാണ് പിപി ദിവ്യക്ക് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ. യാത്രയയപ്പ് യോഗത്തിൽ നല്ല ഉദ്ദേശത്തോട് കൂടിയാണ് പരാമർശം നടത്തിയത് എന്ന് ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അഴിമതി കാണുമ്പോൾ ഇടപെടേണ്ടത് ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ്.

Also Read;പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

അഴിമതിക്കെതിരെയുള്ള സന്ദേശമാണെന്ന് കരുതിയാണ് പരസ്യമായി യോഗത്തിൽ പ്രതികരിച്ചതെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയതെന്നുമാണ് പിപി ദിവ്യ കോടതിയിൽ ഉയർത്തുന്ന വാദങ്ങൾ. എഡിഎമ്മിനെതിരെ രണ്ട് പരാതികൾ ലഭിച്ചിരുന്നു. പ്രശാന്തന് മുമ്പ് ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് എഡിമ്മിനെതിരെ ഗംഗാധരനും പരാതി നൽകിയിരുന്നു.

പ്രശാന്തൻ എഡിഎമ്മിന് കൈക്കൂലി നൽകി എന്ന് പറഞ്ഞു, അത് ബോധ്യപ്പെട്ടപ്പോൾ മിണ്ടാതിരിക്കാൻ പറ്റില്ലലോ എന്നും ദിവ്യ ചോദിച്ചു. ആരോപണം ഉയർന്ന ഘട്ടത്തിൽ തന്നെ ധാർമികതയുടെ പേരിൽ ജില്ലാ പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചുവെന്നും പിപി ദിവ്യ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. വിവാദമായത് കണ്ണൂർ ജില്ലാ കലക്ടർ പങ്കെടുത്ത ഔദ്യോഗിക പരിപാടിയാണ്. കലക്ടർ ക്ഷണിച്ചിട്ടാണ് യോഗത്തിൽ വന്നിരുന്നത് എന്നാൽ അത് ഔദ്യോഗിക ക്ഷണം ആയിരുന്നില്ല, മറ്റൊരു പരിപാടിയിൽ വെച്ചായിരുന്നു കലക്ടർ ക്ഷണിച്ചത്. പരിപാടിയിൽ സംസാരിക്കാൻ ഡെപ്യൂട്ടി കലക്ടറാണ് വിളിച്ചത് എന്നും ജാമ്യാപേക്ഷയിൽ പറഞ്ഞു.

Top