വ്യവസായിയുടെ മരണം ഹണിട്രാപ്പ്? 50 ലക്ഷം തട്ടിയെടുത്തു; ദമ്പതികൾ അറസ്റ്റിൽ

മുംതാസ് അലി കുടുംബാംഗങ്ങൾക്ക് തന്റെ മരണത്തിന് കാരണം ഈ 6 പേരാണെന്ന് സൂചിപ്പിക്കുന്ന തരത്തിൽ ഒരു വാട്സാപ് സന്ദേശം അയച്ചിരുന്നു.

വ്യവസായിയുടെ മരണം ഹണിട്രാപ്പ്? 50 ലക്ഷം തട്ടിയെടുത്തു; ദമ്പതികൾ അറസ്റ്റിൽ
വ്യവസായിയുടെ മരണം ഹണിട്രാപ്പ്? 50 ലക്ഷം തട്ടിയെടുത്തു; ദമ്പതികൾ അറസ്റ്റിൽ

മംഗളൂരു: കോടീശ്വരനായ വ്യവസായിയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനുമായ ബി.എം.മുംതാസ് അലി(52)യുടെ ആത്മഹത്യയെ തുടർന്ന് സഹോദരൻ ഹൈദർ അലി നൽകിയ പരാതിയിൽ മലയാളി യുവതിയെയും ഭർത്താവിനെയും കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ നിന്ന് അറസ്റ്റിലായത് റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരാണ്. നിലവിൽ ഇവരുൾപ്പെടെ 6 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഷാഫി, മുസ്തഫ, അബ്ദുൽ സത്താർ, ഇയാളുടെ ഡ്രൈവർ സിറാജ് എന്നിവരാണ് പൊലീസ് തിരയുന്ന മറ്റ് പ്രതികൾ. നഗ്നദൃശ്യങ്ങൾ കാണിച്ച് ഇവർ മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Also Read: ബൈക്ക് മോഷണം; പ്രതികൾ പിടിയിൽ

പണം വീണ്ടും ആവശ്യപ്പെട്ടതോ ആത്മഹത്യയിലേക്ക് നയിച്ചത് ?

SYMBOLIC IMAGE

ആത്മഹത്യ ചെയ്ത വ്യവസായി മുംതാസ് അലിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഘം വീണ്ടും പണം ആവശ്യപ്പെട്ടെന്ന് സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു. ബൈക്കംപാടിയിലെ വീട്ടിൽ നിന്ന് ഞായറാഴ്ച പുലർച്ചെ പുറപ്പെട്ട മുംതാസ് അലി കുടുംബാംഗങ്ങൾക്ക് തന്റെ മരണത്തിന് കാരണം ഈ 6 പേരാണെന്ന് സൂചിപ്പിക്കുന്ന തരത്തിൽ ഒരു വാട്സാപ് സന്ദേശം അയച്ചിരുന്നു.

Also Read: ഗുണ്ടാ നേതാവ് ഓം പ്രകാശിന് കുരുക്ക്

ദേശീയപാത 66ൽ നടത്തിയ തിരച്ചിലിലാണ് കുളൂർ പാലത്തിന് സമീപം കാർ കണ്ടെത്തിയത്. കാറിന്റെ മുൻവശത്ത് മറ്റൊരു വാഹനത്തിൽ ഇടിച്ചതിന്റെ പാടുകളും ഉണ്ട്. നിലവിൽ മംഗളൂരു നോർത്ത് മണ്ഡലത്തിലെ കോൺഗ്രസ് മുൻ എംഎൽഎ മൊഹിയുദീൻ ബാവയുടെയും ജനതാദൾ (എസ്) മുൻ എംഎൽസി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ് ആത്മഹത്യ മുംതാസ്.

Top