മുംബൈ: നടൻ സുഷാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രബർത്തിക്ക് എതിരായ സിബിഐ ഹർജി സുപ്രീംകോടതി തള്ളി. റിയയ്ക്കും സഹോദരൻ ഷോവിക് ചക്രബർത്തിക്കും പിതാവ് ഇന്ദ്രജിത് ചക്രബർത്തിക്കും എതിരായ ലുക്കൗട്ട് സർക്കുലർ റദ്ദാക്കിയ തീരുമാനമാണ് സുപ്രീംകോടതി ശരിവെച്ചത്.
മുംബൈ ബാന്ദ്രയിലെ വസതിയിലാണ് സുഷാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷാദരോഗമാണ് സുഷാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആദ്യം റിപ്പോർട്ടുകൾ വന്നത്. പിന്നീട് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു.
Also Read; ‘എല്ലാ നഗ്നചിത്രങ്ങളും അശ്ലീലമല്ല’: ബോംബെ ഹൈക്കോടതി
പാറ്റ്നയിൽ ജനിച്ചു വളർന്ന സുഷാന്ത് സിങ് രജ്പുത് ടെലിവിഷൻ സീരിയലുകളിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. സ്റ്റാർ പ്ലസിലെ ‘കിസ് ദേശ് മേ ഹെ മേരാ ദിൽ’ എന്ന സീരിയലിലൂടെയായിരുന്നു തുടക്കം.’കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുഷാന്ത് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്കാരവും സുഷാന്ത് ഈ ചിത്രത്തിലൂടെ സ്വന്തമാക്കിയിരുന്നു.