CMDRF

കേരളത്തിനും വെല്ലുവിളിയായി ഡെങ്കിപ്പനി

ഡെങ്കിപ്പനി ബാധിച്ചവരിൽ 95 ശതമാനംപേരും ഗുരുതരാവസ്ഥയില്‍ എത്തിപ്പെടില്ല. സാധാരണ ഭൂരിഭാഗം പേരിലും നിസ്സാരലക്ഷണങ്ങള്‍ പ്രകടമാക്കി കടന്നുപോവും.

കേരളത്തിനും വെല്ലുവിളിയായി ഡെങ്കിപ്പനി
കേരളത്തിനും വെല്ലുവിളിയായി ഡെങ്കിപ്പനി

ലോകം മൊത്തം ആശങ്കയായി ഡെങ്കിപ്പനി മാറുന്ന സാഹചര്യത്തില്‍ രോഗ നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന. 65 ലക്ഷംപേര്‍ക്കായിരുന്നു 2023-ല്‍ ലോകത്ത് ഡെങ്കി ബാധിച്ചതെങ്കില്‍ ഈ വര്‍ഷം ഇത് 1.23 കോടിയായി. 7900 മരണവും ഉണ്ടായി.

പകുതിയോളം വരുന്ന ലോകജനസംഖ്യ അതായത് 400 കോടി ജനങ്ങള്‍ ഡെങ്കി ഭീഷണിയിലാണെന്ന് ഡബ്ല്യു.എച്ച്.ഒ. വിലയിരുത്തുന്നു. അതേസമയം ഡെങ്കിപ്പനി തുടര്‍ച്ചയായി രണ്ടാംവര്‍ഷവും കേരളത്തിന്റെ ഉറക്കംകെടുത്തുന്ന പശ്ചാത്തലത്തില്‍ ഡബ്ല്യു.എച്ച്.ഒ.യുടെ മുന്നറിയിപ്പിന് ഗൗരവമേറുന്നു.

Also Read: കുളിക്കാൻ ഉപയോഗിക്കുന്ന തോർത്ത് കഴുകാറുണ്ടോ..?

രാജ്യത്ത് തന്നെ ഡെങ്കി ഭീഷണിയുള്ള പ്രധാന പ്രദേശങ്ങളിലൊന്നായി മാറിയിരിക്കയാണ് കേരളം. വേനല്‍, മഴ എന്ന വ്യത്യാസമില്ലാതെ രോഗം വ്യാപിക്കുന്നത് ഏറെ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതുവരെ 17,246 കേസുകള്‍ ഈ വര്‍ഷം സ്ഥിരീകരിച്ചു. സംശയാസ്പദമായ 46,740 കേസുകളുമുണ്ട്. 2023-ല്‍ സ്ഥിരീകരിച്ച 16,596 കേസുകളും സംശയിക്കുന്ന 42,693 കേസുകളുമായിരുന്നു ഉണ്ടായിരുന്നത്. അതേസമയം 60 ഡെങ്കിപ്പനി മരണങ്ങള്‍ ഈ വര്‍ഷം സ്ഥിരീകരിച്ചു. ഡെങ്കിപ്പനിമൂലമെന്ന് സംശയിക്കുന്ന 54 മരണം സംഭവിച്ചു.

കാലാവസ്ഥയിലെ വ്യതിയാനം, നഗരവത്കരണം, യാത്രകളിലെ വര്‍ധന എന്നിവ ഈ രോഗംകൂടാന്‍ ഇടയാക്കുന്നതായി ഡബ്ല്യു.എച്ച്.ഒ. പറയുന്നു. അതോടൊപ്പം തന്നെ അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ധന രോഗംപരത്തുന്ന ഈഡിസ് കൊതുകിന്റെ പ്രജനനത്തിന് ഏറെ അനുകൂലമാണ്. കൊതുകില്‍ വൈറസ് വിഭജനത്തിനും വേഗംകൂടുന്നു.

Also Read: വില്ലനാകുന്നുണ്ടോ കൊളസ്‌ട്രോള്‍ ? ഒറ്റമൂലി പരീക്ഷിച്ചാലോ

ഡെങ്കി രണ്ടാമതും വന്നാൽ ‘ഡെത്തോ’ !

ഡെങ്കിപ്പനി ബാധിച്ചവരിൽ 95 ശതമാനംപേരും ഗുരുതരാവസ്ഥയില്‍ എത്തിപ്പെടില്ല. സാധാരണ ഭൂരിഭാഗം പേരിലും നിസ്സാരലക്ഷണങ്ങള്‍ പ്രകടമാക്കി കടന്നുപോവും.

ഡെങ്കി വൈറസ് ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ നാലു സീറോടൈപ്പില്‍പ്പെട്ടതുണ്ട്. അതേസമയം നേരത്തേ ഡെങ്കിപ്പനി വന്നവരെ മറ്റൊരു ജനുസില്‍പ്പെട്ട ഡെങ്കി വൈറസ് ബാധിച്ചാല്‍ തീവ്രമായ പ്രതിപ്രവര്‍ത്തനം സംഭവിച്ച് രോഗം സങ്കീര്‍ണമാവും.

വാക്‌സിനിലാണ് പ്രതീക്ഷ

DENGUE VACCINE-SYMBOLIC IMAGE

ഡെങ്കി വന്നതിനു ശേഷം മറ്റൊരു ജനുസില്‍പ്പെട്ട ഡെങ്കി വൈറസ് ബാധിക്കുമ്പോള്‍ അത് ശരീരത്തിൽ തീവ്രമായ പ്രതിപ്രവര്‍ത്തനം സംഭവിക്കുന്നു എന്നതാണ് വാക്‌സിന്‍ വികസിപ്പിക്കാന്‍ തടസ്സം. നിലവില്‍ ആഗോളതലത്തില്‍ ഡെങ്കിപ്പനിക്കെതിരേ രണ്ടു വാക്‌സിനുകളുണ്ട്. എന്നാൽ ഇന്ത്യയില്‍ ഇതിന് അനുമതി നല്‍കിയിട്ടില്ല.

Also Read: ‘കാര്യം കഴിഞ്ഞാൽ താൻ കറിവേപ്പില’ എന്ന് പറയല്ലേ, ചില്ലറക്കാരനല്ല വേപ്പില

ഐ.സി.എം.ആര്‍. സഹകരണത്തോടെ പനേസിയ ബയോടെക് വികസിപ്പിച്ച വാക്‌സിന്‍ ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇതിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ കഴിഞ്ഞമാസം ആരംഭിച്ചിട്ടുണ്ട്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വാക്‌സിനും അവസാന പരീക്ഷണഘട്ടത്തിലാണ്.

Top