കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി നടിമാർ ആരോപണവുമായി മുന്നോട്ട് വന്നിരുന്നു. താരം നിവിന്‍ പോളിക്കുമെതിരെ ആരോപണം ഉയർന്നിരുന്നു. ആരോപണം ഉയർന്ന സാഹചര്യത്തിൽ തന്നെ പത്ര സമ്മേളനം വിളിച്ച് അദ്ദേഹം ആരോപണത്തെ നിരാകരിച്ചിരുന്നു.അവസരം വാഗ്ദാനംചെയ്ത് ദുബായിയില്‍ ഹോട്ടല്‍മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയുടെ വാദം.
ALSO READ: പൊട്ടച്ചാൽ തോട് പ്രളയ നിവാരണ പദ്ധതി 18 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പി. രാജീവ്
സംഭവത്തിൽ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര . ആരോപണം ഉന്നയിച്ചു കൊണ്ട് മറ്റു പരാതികളെല്ലാം വ്യാജം എന്ന് വരുത്തി തീര്‍ക്കാന്‍ ചിലർ ശ്രമിക്കുന്നതായി സംശയമുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര പറഞ്ഞു. തനിക്കെതിരായ ലൈംഗികാരോപണത്തിനു പിന്നില്‍ ഗൂഢാലോചന സംശയിച്ച് നടന്‍ പരാതി നല്കിയിട്ടുണ്ടായിരുന്നു. സിനിമയില്‍ നിന്നുള്ളവര്‍ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയമുണ്ടെന്ന് നിവിന്‍ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്‍കിയ പരാതിയിൽ പറഞ്ഞിരുന്നു .
ഈ സാഹചര്യത്തിലായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം. ”പരാതികളളെല്ലാം വ്യാജമാണെന്ന് വരുത്തി തീര്‍ക്കാനും ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യത തകര്‍ക്കാനുമാണ് ഈ ശ്രമമെന്നാണ് എന്റെ നിഗമനം. പരാതിക്കാരിയുടേത് മാത്രമല്ല, മറ്റു ചിലരുടെയും ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ട്. നിവിന്‍ ഇപ്പോള്‍ വലിയ പ്രൊജക്ടുകളുടെ ഭാഗമാണ്. ആ പ്രൊജക്ടുകള്‍ മുടക്കാനുള്ള ചില വ്യക്തികളുടെ ശ്രമമാണോ ഈ പരാതി എന്ന് സംശയമുണ്ട് ” അദ്ദേഹം പറഞ്ഞു.