CMDRF

ഫീസ് ഈടാക്കാനുള്ള ആയുധമായി ടിസി മാറ്റരുത്: മദ്രാസ് ഹൈക്കോടതി

ഫീസ് ഈടാക്കാനുള്ള ആയുധമായി ടിസി മാറ്റരുത്: മദ്രാസ് ഹൈക്കോടതി
ഫീസ് ഈടാക്കാനുള്ള ആയുധമായി ടിസി മാറ്റരുത്: മദ്രാസ് ഹൈക്കോടതി

ചെന്നൈ: സ്‌കൂളില്‍ നിന്നുളള ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റില്‍ ഫീസ് സംബന്ധിയായ വിവരങ്ങള്‍ എഴുതുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി. വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതിയാണ് ടിസിയില്‍ ഫീസ് വൈകി അടച്ചു എന്നതടക്കമുളള വിവരങ്ങള്‍ ടിസിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ സ്‌കൂളുകളെ വിലക്കിയത്. ടിസിയില്‍ കുട്ടിയുടെ അഡ്മിഷന്‍ സംബന്ധിയായ വിവരങ്ങളാണ് ഉണ്ടാവേണ്ടത്. ഇതില്‍ അനാവശ്യ വിവരങ്ങള്‍ ഉള്‍പ്പെടുത്തരുതെന്ന് സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും നിര്‍ദ്ദേശം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫീസ് നല്‍കാന്‍ വൈകിയതിനും ഫീസ് നല്‍കാത്തതിന്റെയും പേരില്‍ കുട്ടികളെ അപമാനിക്കുന്നത ബാലാവകാശ നിയമങ്ങള്‍ക്ക് എതിരാണെന്നും ജസ്റ്റിസ് എസ് എം സുബ്രമണ്യം, സി കുമാരപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സൌജന്യ വിഭ്യാഭ്യാസം കുട്ടികള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ഇതിന് ലംഘനം വരുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി വിശദമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയിലാണ് കോടതി ഉത്തരവ്. ഓള്‍ ഇന്ത്യ പ്രൈവററ് സ്‌കൂള്‍ ലീഗല്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റിക്ക് അനുകൂലമായി സിംഗിള്‍ ജഡ്ജി നല്‍കിയ വിധി ഹൈക്കോടതി തള്ളി.

ഫീസ് വാങ്ങാന്‍ സ്‌കൂളുകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഇതിനിടയില്‍ വിദ്യാര്‍ത്ഥികളെ അപമാനിതരാവുന്നത് അംഗീകരിക്കാനാവില്ല. ഫീസ് വാങ്ങുന്ന നടപടിക്കിടയില്‍ കുട്ടികള്‍ ഉള്‍പ്പെടരുതെന്നും കോടതി വ്യക്തമാക്കി. ഫീസ് ഈടാക്കാനുള്ള ആയുധമായി ടിസി മാറ്റരുതെന്ന് വ്യക്തമാക്കിയാണ് മദ്രാസ് ഹൈക്കോടതി തീരുമാനം. അനാവശ്യ വിവരങ്ങള്‍ സ്‌കൂളുകള്‍ ടിസിയില്‍ ഉള്‍പ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി.

Top