CMDRF

സ്ത്രീധന പീഡനം; കോളജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി

സ്ത്രീധന പീഡനം; കോളജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി
സ്ത്രീധന പീഡനം; കോളജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി

കൊല്ലം: സ്ത്രീധന പീഡനത്തിന്റെ പേരിൽ മലയാളി കോളജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതി (25) യെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 6 മാസം മുൻപായിരുന്നു തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള വിവാഹം. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃമാതാവുമായി നിരന്തരം വഴക്കുണ്ടായിരുന്നതായാണു വിവരം.

ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു. 10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. എന്നാൽ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു.

Also Read: സംസ്ഥാനത്തെ സ്കൂൾ ഉച്ച ഭക്ഷണത്തിന് പുതിയ മെനു

മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽപാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കാൻ ഇവർ നിർബന്ധിച്ചെന്നും പുറത്ത് വന്ന ശ്രുതിയുടെ ശബ്ദരേഖയിൽ പറയുന്നു. യുവതിയുടെ കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു.

Top