CMDRF

‘പാഴ്‌സലിൽ മയക്കുമരുന്ന്’, യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടി; രണ്ട് മലയാളികൾ അറസ്റ്റിൽ

‘പാഴ്‌സലിൽ മയക്കുമരുന്ന്’, യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടി; രണ്ട് മലയാളികൾ അറസ്റ്റിൽ
‘പാഴ്‌സലിൽ മയക്കുമരുന്ന്’, യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടി; രണ്ട് മലയാളികൾ അറസ്റ്റിൽ

ചെന്നൈ: കൂറിയർ സ്ഥാപനത്തിൽ നിന്നെന്ന വ്യാജേന യുവതിയിൽനിന്നും 3.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു മലയാളികൾ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ നിതിൻ ജോസഫ് (31), എ. റമീസ് (31) എന്നിവരെയാണ് തമിഴ്നാട് സൈബർ ക്രൈം പോലീസ് കേരളത്തിൽ നിന്നും അറസ്റ്റുചെയ്തത്. മലയാളികളായ ഇരുവരെയും ചെന്നൈയിലെത്തിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡുചെയ്തു.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മൈലാപ്പൂർ സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. ഫെഡെക്‌സ് കൂറിയർ സ്ഥാപനത്തിൽനിന്നാണെന്നു പറഞ്ഞ് ഒരാൾ യുവതിയെ ഫോണിൽ വിളിച്ചതോടെയാണ് തട്ടിപ്പു തുടങ്ങുന്നത്. സ്ത്രീയുടെ വിലാസത്തിലെ കൂറിയർ പാഴ്സലിൽ മയക്കുമരുന്ന് കണ്ടെത്തിയെന്നും ഉടൻ തന്നെ മുംബൈ പോലീസ് ബന്ധപ്പെടുമെന്നും ഫോൺവിളിച്ച ആൾ യുവതിയെ അറിയിച്ചു.

തുടർന്ന് മുംബൈ പോലീസിൽനിന്നുള്ള സൈബർ ക്രൈം ഉദ്യോഗസ്ഥൻ എന്നവകാശപ്പെട്ട് മറ്റൊരാളും യുവതിയെ വിളിച്ചു. മയക്കുമരുന്നുകേസിൽനിന്ന് ഒഴിവാക്കാനായി ഉടൻ പണം നൽകണമെന്നായിരുന്നു ആളുടെ ആവശ്യം.

പേടിച്ചു പോയ യുവതി 3.6 ലക്ഷം രൂപ അവർ നിർദേശിച്ച ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു. എന്നാൽ അവർ സൈബർ ക്രൈം പോലീസിൽ പരാതിനൽകി. ശേഷം പണമയച്ച ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് കേരളത്തിലാണെന്നു യുവതിക്ക്മ നസ്സിലായത്. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് നിതിൻ ജോസഫും റമീസും പോലീസ് അറസ്റ്റിലായത്. അതെ സമയം കഴിഞ്ഞ നാലുമാസത്തിനിടെ തമിഴ്നാട്ടിൽ 500-ഓളം പേർ കൂറിയർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് തമിഴ്നാട് സൈബർ ക്രൈം പോലീസ് അറിയിച്ചു.

Top