CMDRF

എട്ട് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതികള്‍ കൗമാരക്കാര്‍

എട്ട് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതികള്‍ കൗമാരക്കാര്‍
എട്ട് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതികള്‍ കൗമാരക്കാര്‍

ഹൈദരാബാദ്: എട്ട് വയസ്സുകാരിയെ ക്രുരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 12 ഉം 13 ഉം വയസ്സുള്ള മൂന്ന് കുട്ടികളാണ് ക്രൂരതയ്ക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. ആന്ധ്രയിലെ നന്ദ്യാല ജില്ലയിലാണ് സംഭവം നടന്നത്. തങ്ങള്‍ പെണ്‍കുട്ടിയുടെ മൃതദേഹം കനാലില്‍ തള്ളിയെന്നാണ് പൊലീസ് കസ്റ്റഡിയിലുള്ള കുട്ടികള്‍ നല്‍കിയ മൊഴി. മൃതദേഹം ഇതുവരെയും കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ഞായറാഴ്ച മുതല്‍ കാണാനില്ലായിരുന്നു. മകളെ കാണാതായതോടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. മുച്ചുമാരി പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കാണാതായതെന്ന് പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പാര്‍ക്കില്‍ കളിക്കാന്‍ പോയ മകള്‍ പിന്നെ തിരിച്ചുവന്നില്ല. ഇതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. നാടെങ്ങും തിരച്ചില്‍ നടത്തി, നിരവധി പേരെ ചോദ്യം ചോദ്യം ചെയ്തു എന്നിട്ടും കുട്ടിയെ കണ്ടെത്താനായില്ല.

എന്നാല്‍ പൊലീസ് നായയെ ഉപയോഗിച്ച് നടത്തിയ പരിശോധന മൂന്ന് ആള്‍കുട്ടികളിലാണ് ചെന്നെത്തിയത്. രണ്ട് പേര്‍ 12 വയസ്സുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ഒരാള്‍ 13 വയസ്സുള്ള ഏഴാം ക്ലാസുകാരനും. കുട്ടിയുടെ സ്‌കൂളില്‍ തന്നെയാണ് ഇവര്‍ പഠിക്കുന്നത്. ചോദ്യം ചെയ്യലില്‍ കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നതായി പ്രതികള്‍ സമ്മതിച്ചു. കുട്ടി പാര്‍ക്കില്‍ കളിക്കുന്നത് കണ്ട് അവര്‍ ഒപ്പം ചേര്‍ന്നു. പിന്നെ കുട്ടിയെ മുച്ചുമാരി ഡാമിനടുത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. കുട്ടി സംഭവം പുറത്തുപറയുമോ എന്ന് ഭയന്ന സംഘം അവളെ കൊന്ന് മൃതദേഹം അടുത്തുള്ള കനാലില്‍ തള്ളുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്താത്തതിനാല്‍ കുട്ടിയെ കാണാതായ കേസ് ആയിത്തന്നെയാണ് പരിഗണിക്കുക എന്ന് മുച്ചുമാരി പൊലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

Top