CMDRF

സൗദിയിൽ ഇനി പറക്കും കപ്പൽ വരും

സൗദിയിൽ ഇനി പറക്കും കപ്പൽ വരും
സൗദിയിൽ ഇനി പറക്കും കപ്പൽ വരും

റിയാദ്: സൗദിയിൽ പറക്കും ഇലക്ട്രിക് കപ്പലുകൾ വരാൻ പോകുന്നു. അടുത്ത വർഷം മുതലാണ് പറക്കും കപ്പലുകൾ വരുക. വെള്ളത്തിന്റെ മുകളിലൂടെ പറക്കാനും കഴിയുന്ന കപ്പലുകൾ നിയോമിലാണ് പരീക്ഷിക്കുക. എട്ട് കപ്പലുകളുടെ പ്രാരംഭ ബാച്ച് സൗദി അറേബ്യയിലേക്ക് എത്തിക്കുമെന്നാണ് സ്വീഡിഷ് കമ്പനിയായ ‘കാൻഡല’യുടെ പ്രസ്താവന. കപ്പലുകളുടെ ആദ്യ ബാച്ച് 2025ലും 2026ന്റെ തുടക്കത്തിലും എത്തിക്കും. കമ്പിയുടെ ഏറ്രവും വലിയ ഓർഡറാണിത്.

സാധാരണ ഗതാഗത മാർഗങ്ങളെക്കാളും ഓട്ടെറം പ്രത്യേകതയോടെയാണ് പറക്കും കപ്പലിന്റെ വരവ്. കാൻഡല ബി-12 കപ്പലുകളാണ് നിയോമിലെ സമുദ്രഗതാഗത ശൃംഖലയെ സേവിക്കുക. സീറോ-എമിഷൻ ജലഗതാഗത സംവിധാനം നൽകാൻ രൂപകൽപന ചെയ്‌തിരിക്കുന്ന കപ്പലിൽ 20നും 30നും ഇടയിൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയും. പരമ്പരാഗത ഫെറികളേക്കാൾ ചെറുതും വേഗമേറിയതുമാണ്. കമ്പ്യൂട്ടർ ഗൈഡഡ് അണ്ടർവാട്ടർ ചിറകുകളോട് കൂടിയതാണ്.

25 നോട്ട് വേഗവും രണ്ട് മണിക്കൂറിൽ കൂടുതൽ ചാർജിങ് ക്ഷമതയുള്ള കപ്പലിന് പരമ്പരാഗത കപ്പലുകളേക്കാൾ 80 ശതമാനം കുറവ് ഊർജം മതി. ഇന്നുവരെയുള്ളതിൽ ഏറ്റവും വേഗമേറിയതും നീളമുള്ളതുമായ ഇലക്ട്രിക് പാസഞ്ചർ കപ്പൽ കൂടിയാണ്. കാറ്റിന്റെയും തിരമാലകളുടെയും സമയങ്ങളിൽ പോലും സ്ഥിരത ഉറപ്പാക്കാൻ ഡിജിറ്റൽ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റം സെക്കൻഡിൽ 100 തവണ ബാലൻസ് ചെയ്യുന്നു.

Top