CMDRF

ഒടുവിൽ ഓസ്ട്രേലിയയെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്

ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ ഓസീസിനെ 46 റൺസിന് തക‍ർത്ത ഇംഗ്ലണ്ട് ഏകദിന പരമ്പര നഷ്ടമാകാതെ കാത്തു

ഒടുവിൽ ഓസ്ട്രേലിയയെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്
ഒടുവിൽ ഓസ്ട്രേലിയയെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്

14 തുടർ വിജയങ്ങളുമായി കുതിച്ച ഓസ്ട്രേലിയയെ ഒടുവിൽ പിടിച്ചുകെട്ടി ഇംഗ്ലണ്ട്. ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ ഓസീസിനെ 46 റൺസിന് തക‍ർത്ത ഇംഗ്ലണ്ട് ഏകദിന പരമ്പര നഷ്ടമാകാതെ കാത്തു. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഓസീസ് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 304 റൺസെടുത്തപ്പോൾ മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഇംഗ്ലണ്ട് 37.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 254 റൺസിലെത്തി നിൽക്കെ മഴയെത്തി. തുടർന്ന് ഡക്‌വ‍ർത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. പരമ്പരയിലെ നാലാം ഏകദിനം വെള്ളിയാഴ്ച ലോർഡ്സിൽ നടക്കും. സ്കോർ ഓസ്ട്രേലിയ 50 ഓവറിൽ 304-7, ഇംഗ്ലണ്ട് 37.4 ഓവറിൽ 254-4.

സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഹാരി ബ്രൂക്കും(110) അർധസെഞ്ചുറി നേടിയ വിൽ ജാക്സും(84) ചേർന്നാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. ലിയാം ലിവിംഗ്സ്റ്റൺ 20 പന്തിൽ 33 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണർമാരായ ഫിൽ സാൾട്ടിനെയും(0) ബെൻ ഡക്കറ്റിനെയും(8) മിച്ചൽ സ്റ്റാർക്ക് മൂന്നാം ഓവറിൽ പുറത്താക്കിയതോടെ 11-2ലേക്ക് വീണ ഇംഗ്ലണ്ടിനെ ബ്രൂക്ക്-ജാക്സ് സഖ്യം 156 റൺസ് കൂട്ടുകെട്ടിലൂടെ കരയറ്റുകയായിരുന്നു. ജാക്സ് പുറത്തായശേഷം ജാമി സ്മിത്തിനെ(7) കൂടി നഷ്ടമായെങ്കിലും ലിവിംഗ്‌സ്റ്റണിൻറെ പിന്തുണയിൽ തകർത്തടിച്ച ബ്രൂക്ക് സെഞ്ചുറി നേടി ടീമിനെ ജയത്തിലെത്തിച്ചു.

Also Read:പിആർ ശ്രീജേഷിനോട് അവ​ഗണന തുടർന്ന് സർക്കാർ

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസിനായി വിക്കറ്റ് കീപ്പർ അലക്സ് ക്യാരിയാണ് ടോപ് സ്കോററായത്.65 പന്തിൽ 77 റൺസെടുത്ത ക്യാരിയുയുടെയും സ്റ്റീവ് സ്മിത്തിൻറെയും(60) അർധസെഞ്ചുറികളും കാമറൂൺ ഗ്രീൻ(42), ആരോൺ ഹാ‍ർഡി(26 പന്തിൽ 44), ഗ്ലെൻ മാക്സ്‌വെൽ(30) എന്നിവരുടെ ബാറ്റിംഗുമാണ് ഓസീസിനെ 300 കടത്തിയത്. മികച്ച ഫോമിലുള്ള ട്രാവിസ് ഹെഡ് ഓസിസ് ടീമിലുണ്ടായിരുന്നില്ല.

Top