CMDRF

എന്റെ മകനെ കൊന്നുകഴുവേറ്റിയിട്ടും നിങ്ങൾ ഇതൊന്നും അറിഞ്ഞില്ലേ? കോളേജ് അധികൃതരോട് സിദ്ധാർഥന്റെ അച്ഛന്‍

എന്റെ മകനെ കൊന്നുകഴുവേറ്റിയിട്ടും നിങ്ങൾ ഇതൊന്നും അറിഞ്ഞില്ലേ? കോളേജ് അധികൃതരോട് സിദ്ധാർഥന്റെ അച്ഛന്‍
എന്റെ മകനെ കൊന്നുകഴുവേറ്റിയിട്ടും നിങ്ങൾ ഇതൊന്നും അറിഞ്ഞില്ലേ? കോളേജ് അധികൃതരോട് സിദ്ധാർഥന്റെ അച്ഛന്‍

കല്പറ്റ: വെറ്ററിനറി സര്‍വ്വകലാശാലയില്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയമായി മരിച്ച വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ ഹോസ്റ്റല്‍ മുറി സന്ദര്‍ശിച്ച് പിതാവ് ജയപ്രകാശ്. സിദ്ധാര്‍ത്ഥനെ ക്രൂരമായ ആക്രമണത്തിന് ഇരയായ ഹോസ്റ്റലും സിദ്ധാര്‍ത്ഥന്‍ താമസിച്ചിരുന്ന മുറിയും സിദ്ധാര്‍ഥനെ അതിക്രൂരമായി പീഡിപ്പിച്ച നടുത്തളവും ജയപ്രകാശ് ഇന്നലെ സന്ദര്‍ശിച്ചു.

‘ഇവിടെ വച്ചല്ലേ എന്റെ മകനെ നിങ്ങള്‍ കൊന്നുകഴുവേറ്റിയത്. ഈ ബാല്‍ക്കണിയില്‍ നിങ്ങളെല്ലാം ആ ക്രൂരത നോക്കിക്കൊണ്ടുനില്‍ക്കുകയല്ലായിരുന്നോ. ഈ സ്ഥലം എനിക്കൊന്നു കാണണമായിരുന്നു. അതിനു വേണ്ടി മാത്രമാണു ഞാന്‍ ഇത്രയും ദൂരം വന്നത് ‘ എന്ന് അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് പരിശീലനം കിട്ടിയ എസ്എഫ്‌ഐ തീവ്രവാദികളാണ് എന്റെ മോനെ കൊന്നത്. അതിനു കൂട്ടുനിന്ന പെണ്‍കുട്ടികളെയുള്‍പ്പെടെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല എന്നും ജയപ്രകാശ് കൂട്ടി ചേര്‍ത്തു.

ഇന്നലെ വൈകിട്ട് നാലോടെയാണു ടി സിദ്ദീഖ് എംഎല്‍എയ്‌ക്കൊപ്പം ജയപ്രകാശ് വെറ്ററിനറി കോളജ് ഹോസ്റ്റലിലെത്തിയത്. മുറികള്‍ പൊലീസ് സീല്‍ ചെയ്തുവെന്നു ചൂണ്ടിക്കാട്ടി അധികൃതര്‍ തടഞ്ഞെങ്കിലും എംഎല്‍എ കര്‍ശനമായി ആവശ്യപ്പെട്ടപ്പോള്‍ ഹോസ്റ്റലിന്റെ പ്രധാന കവാടം തുറന്നു നല്‍കുകയായിരുന്നു. മകന്റെ കട്ടിലില്‍ ഇരിക്കുകയും ഹോസ്റ്റല്‍ കാണുകയും ചെയ്ത അദ്ദേഹം എന്റെ മകനെ ഇത്രയും ദിവസം മുറിയിലിട്ടും പാറപ്പുറത്തും അടിച്ചവശനാക്കി കൊന്നുകഴുവേറ്റിയിട്ടും നിങ്ങള്‍ ഇതൊന്നും അറിഞ്ഞില്ലേയെന്ന് കോളേജ് അധികൃതരോട് ചോദിച്ചു.

Top