CMDRF

പാക് ക്രിക്കറ്റിൽ പൊട്ടിത്തെറി; ബോർഡ് ചെയർമാനെ പൊരിച്ച് ഇമ്രാൻ

പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ തലപ്പത്തിരിക്കുന്ന മൊഹ്‌സീന്‍ നഖ്‌വിയുടെ യോഗ്യതകള്‍ ഇതൊക്കെയാണെന്ന് അക്കമിട്ട് നിരത്തി ഇമ്രാന്‍ ഖാന്‍റെ പരിഹാസം

പാക് ക്രിക്കറ്റിൽ പൊട്ടിത്തെറി; ബോർഡ് ചെയർമാനെ പൊരിച്ച് ഇമ്രാൻ
പാക് ക്രിക്കറ്റിൽ പൊട്ടിത്തെറി; ബോർഡ് ചെയർമാനെ പൊരിച്ച് ഇമ്രാൻ

ലാഹോർ: ബംഗ്ലാദേശിനോട് ചരിത്രത്തിലാദ്യമായി ടെസ്റ്റിൽ തോറ്റതിന് പിന്നാലെ പാക് ക്രിക്കറ്റിലുണ്ടായ പൊട്ടിത്തെറി വഷളാകുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാർ മൊഹ്‌സീൻ നഖ്‌വിയെ കടന്നാക്രമിച്ച് പാക് മുൻ പ്രധാനമന്ത്രി കൂടിയായ ഇമ്രാൻ ഖാൻ രംഗത്തെത്തി. പാക് ക്രിക്കറ്റിനെ നശിപ്പിച്ചത് നഖ്‌വിയാണ് എന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകനായ ഇമ്രാൻ ഖാൻറെ ആരോപണം.

‘ടിവിയിൽ പാകിസ്ഥാൻകാരൊന്നാകെ കാണുന്ന ഏക കായികയിനമാണ് ക്രിക്കറ്റ്. യോഗ്യതയില്ലാത്ത ക്രിക്കറ്റ് ഭരണകർത്താക്കൾ അത് നശിപ്പിച്ചു’ എന്നാണ് ഇമ്രാൻ ഖാൻറെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ ആദ്യ പ്രതികരണമായി ചേർത്തിരിക്കുന്നത്. ‘ബംഗ്ലാദേശിനെതിരെ ദാരുണമായ തോൽവിയാണ് പാകിസ്ഥാൻ നേരിട്ടത്. അത് പുത്തൻ നാണക്കേടായി. വെറും രണ്ടര വർഷം മുമ്പ് ടീം ഇന്ത്യയെ 10 വിക്കറ്റിന് തോൽപിച്ച ടീമാണ് ഇത്ര ദയനീയമായ പ്രകടനം ഇപ്പോൾ കാഴ്ചവെക്കുന്നത്. ബംഗ്ലാദേശിനോട് 10 വിക്കറ്റിന് തോൽക്കാൻ മാത്രം ഇക്കഴിഞ്ഞ രണ്ടര വർഷത്തിൽ എന്താണ് സംഭവിച്ചത്. എല്ലാ കുറ്റവും ഒരൊറ്റ സമിതിക്ക് മുകളിലാണ് വരിക. ബോർഡ് ചെയർമാൻ മൊഹ്‌സീൻ നഖ്‌വിയുടെ ഭാര്യയുടെ പേരിൽ ദുബായിൽ അഞ്ച് മില്യൺ ഡോളറിൻറെ സ്വത്തുണ്ട്. രാജ്യത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തട്ടിപ്പിൻറെ പിന്നിലെ കേന്ദ്രമാണ് അയാൾ. ഇതൊക്കെയാണ് നഖ്‌വിയുടെ യോഗ്യതകൾ’ എന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.

Also Read:സുഡാനിൽ അണക്കെട്ട് തകർന്നു; 132 മരണം, ഇരുന്നൂറിലധികം ആളുകളെ കാണാതായി

ബംഗ്ലാദേശിനെതിരായ തോൽവിക്ക് പിന്നാലെ നഖ്‌വിക്കെതിരെ വേറെയും മുൻ താരങ്ങളുടെ വിമർശനമുണ്ട്. നഖ്‌വിക്കെതിരെ ആഞ്ഞടിച്ച് മുൻ ഓപ്പണർ അഹമ്മദ് ഷെഹ്‌സാദ് നേരത്തെ രംഗത്തെത്തിയിരുന്നു. നഖ്‌വി പരാജയപ്പെട്ടെന്നും പാഴ് വാഗ്‌ദാനങ്ങൾ നൽകി പാകിസ്ഥാൻ ആരാധകരെ വഞ്ചിച്ചതായും ഷെഹ്‌സാദ് കുറ്റപ്പെടുത്തി.

Mohsin Naqvi

ഈയടുത്താണ് റാവൽപിണ്ടി ടെസ്റ്റിൽ പാകിസ്ഥാനെതിരെ പത്ത് വിക്കറ്റിൻറെ ചരിത്ര വിജയം ബംഗ്ലാദേശ് നേടിയത്. ക്യാപ്റ്റൻ ഷാൻ മസൂദ് എടുത്ത ഡിക്ലെയർ തീരുമാനത്തിന് കനത്ത വിലയാണ് മത്സരത്തിൽ പാക് ക്രിക്കറ്റ് ടീമിന് കൊടുക്കേണ്ടിവന്നത്. ആദ്യ ഇന്നിംഗ്‌സിൽ പാകിസ്ഥാൻ 113 ഓവറിൽ 448-6 എന്ന സ്കോറിൽ ഡിക്ലെയർ ചെയ്യുകയായിരുന്നു. 239 പന്തിൽ 171* റൺസുമായി വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാനും 24 പന്തിൽ 29* റൺസുമായി ഷഹീൻ അഫ്രീദിയുമായിരുന്നു ക്രീസിൽ. മറുപടി ബാറ്റിംഗിൽ പാകിസ്ഥാൻറെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് ബംഗ്ലാദേശ് 565 റൺസടിച്ചു. 341 പന്തിൽ 191 റൺസുമായി മുഷ്‌ഫീഖുർ റഹീമായിരുന്നു ടോപ് സ്കോറർ. രണ്ടാം ഇന്നിംഗ്‌സിലാവട്ടെ പാകിസ്ഥാൻ വെറും 146 റൺസിൽ പുറത്തായപ്പോൾ വിജയലക്ഷ്യമായ 30 റൺസ് ബംഗ്ലാദേശ് വിക്കറ്റ് നഷ്‌ടമില്ലാതെ 6.3 ഓവറിൽ അടിച്ചെടുക്കുകയായിരുന്നു.

Top