CMDRF

സൗദിയിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ അറസ്റ്റിലായത് 22,021 വിദേശികൾ

നിയമലംഘകർക്ക് സഹായകരമാവുന്ന താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴ

സൗദിയിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ അറസ്റ്റിലായത് 22,021 വിദേശികൾ
സൗദിയിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ അറസ്റ്റിലായത് 22,021 വിദേശികൾ

റിയാദ്: സൗദി അറേബ്യയിലെ ആഭ്യന്തരമന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 22,021 പേർ. നിയമലംഘകരില്ലാത്ത രാജ്യം എന്ന പേരിൽ കഴിഞ്ഞ എട്ട് വർഷമായി സൗദി മന്ത്രാലയം വിവിധ സുരക്ഷാ സേനകളുടെയും മാനവവിഭവശേഷി മന്ത്രാലയത്തിെൻറയും സഹകരണത്തോടെ തുടരുന്ന നടപടിയുടെ ഭാഗമാണിത്.

വിസാനിയമ ലംഘനം അഥവാ ബന്ധപ്പെട്ട് 14,508 പേരും അതിർത്തി സുരക്ഷാനിയമ ലംഘനത്തിന് 4,511 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 3,002 പേരുമാണ് പിടിയിലായത്.

Also Read: വാക്കുതർക്കം; ഭാര്യയെയും ഭാര്യമാതാവിനെയും കൊലപ്പെടുത്തി, 2 പ്രവാസികൾ അറസ്റ്റിൽ

രാജ്യാതിർത്തിയിലേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 998 പേരും പിടിയിലായി. ഇതിൽ 39 ശതമാനം യമനികളും 60 ശതമാനം ഇത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് . അതുപോലെ അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ചതിന് 41 പേരും അറസ്റ്റിലായിട്ടുണ്ട്. നിയമലംഘകർക്ക് യാത്രാ, താമസസൗകര്യങ്ങൾ ഒരുക്കുകയും ജോലിനൽകുകയും അവരുടെ നിയമലംഘനം മറച്ചുവെക്കുകയും ചെയ്തതിന് 11 പേർ വേറെയും പിടിയിലായി.

Also Read: പുതുക്കിയ ബാഗേജ് നയത്തിൽ മാറ്റമാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ

നിയമലംഘകർക്ക് സഹായകരമാവുന്ന താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷയെന്നും, കൂടാതെ വാഹനവും വീടും കണ്ടുകെട്ടുമെന്നും മന്ത്രാലയം ആവർത്തിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും ബാക്കി ഭാഗങ്ങളിലുള്ളവർ 999, 996 എന്നീ നമ്പറുകളിലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവിശ്യപ്പെട്ടിട്ടുണ്ട്.

Top