തിരുവനന്തപുരം: മകളുടെ ആൺസുഹൃത്തിനെ അപായപ്പെടുത്താൻ ക്വട്ടേഷൻ നൽകി പിതാവ്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. പെൺകുട്ടിയുടെ പിതാവ്, നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാർ, മെഡിക്കൽ കോളേജ് സ്വദേശി സ്വർണ്ണപ്പല്ലൻ മനു, സൂരജ് എന്നീ ഗുണ്ടകളാണ് മണ്ണന്തല പൊലീസിൻ്റെ പിടിയിലായത്.
രണ്ടുതവണയാണ് യുവാവിനെ ക്വട്ടേഷൻ സംഘം ആക്രമിച്ചത്. തുടർന്ന് നൽകിയ പരാതിയിൽ പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
Also read: പെൺകുട്ടിയെ 4 വർഷം നിരന്തരമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 86 വർഷം കഠിനതടവ്
യുവാവിനെ ആക്രമിക്കുന്നതിനായി ക്വട്ടേഷൻ സംഘത്തിന് പെൺകുട്ടിയുടെ പിതാവ് രണ്ട് ലക്ഷം രൂപയാണ് നൽകിയത്. സംഘത്തിന് ക്വട്ടേഷൻ നൽകിയ പെൺകുട്ടിയുടെ ബന്ധു സംഭവത്തെ തുടർന്ന് ഒളിവിൽ പോയിരിക്കുകയാണ്. അയാൾക്കായുള്ള അന്വേഷണം തുടരുകയാണ്.