CMDRF

രാജ്‌കോട്ടിലെ ഗെയിമിംഗ് സോണിലുണ്ടായ തീപിടിത്തം; മരിച്ചവരില്‍ നവദമ്പതികളും ഭാര്യ സഹോദരിയും

രാജ്‌കോട്ടിലെ ഗെയിമിംഗ് സോണിലുണ്ടായ തീപിടിത്തം; മരിച്ചവരില്‍ നവദമ്പതികളും ഭാര്യ സഹോദരിയും
രാജ്‌കോട്ടിലെ ഗെയിമിംഗ് സോണിലുണ്ടായ തീപിടിത്തം; മരിച്ചവരില്‍ നവദമ്പതികളും ഭാര്യ സഹോദരിയും

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടിലെ ഗെയിമിംഗ് സോണിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ നവദമ്പതികളും ഭാര്യ സഹോദരിയും. അക്ഷയ് ധോലാരിയയും ഭാര്യ ഖ്യാതിയും ഭാര്യാസഹോദരി ഹരിതയും രാജ്‌കോട്ടിലെ ഗെയിമിംഗ് സോണിലെത്തിയപ്പോഴായിരുന്നു അപകടം. തീപ്പിടിത്തത്തില്‍ 27 പേരാണ് മരിച്ചത്. കാനഡയില്‍ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന അക്ഷയ് ഖ്യതിയെ രജിസ്റ്റര്‍ വിവാഹം ചെയ്യാനാണ് രാജ്കോട്ടില്‍ എത്തുന്നത്. ഇരുവരുടെ വിവാഹ സത്കാരം ഈ വര്‍ഷം അവസാനം ഗംഭീരമായി ആഘോഷിക്കാനിരിക്കെയായിരുന്നു ദുരന്തമുണ്ടായതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അക്ഷയ് ധരിച്ചിരുന്ന മോതിരമാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത്. ഖ്യതിയുടെയും ഹരിതയുടെയും മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വാരാന്ത്യ ഡിസ്‌കൗണ്ട് ഉണ്ടായതിനാല്‍ ടിആര്‍പി ഗെയിം സോണില്‍ വലിയ തിരക്കുണ്ടായിരുന്നു. ഫയര്‍ ക്ലിയറന്‍സിനായി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ഇല്ലാതെയാണ് അമ്യൂസ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഒരു എക്‌സിറ്റ് മാത്രമാണുള്ളതെന്നും അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.ദുരന്തം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് രമേഷ് സംഘവി വ്യക്തമാക്കി. തീപ്പിടിത്തം ദാരുണസംഭവമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും നല്‍കാന്‍ പ്രാദേശിക ഭരണകൂടം സജ്ജമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Top